Monday, February 28, 2011

ലീഗു കാർ ബോംബുണ്ടാക്കുന്നത്

ലീഗു കാർ ബോംബുണ്ടാക്കുന്നത്
മുംബൈ സ്ഫോടനങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ നാന്ദേടിൽ ബോംബുണ്ടാക്കുന്നതിനിടയിൽ RSS പ്രവർത്തകർ കൊല്ലപ്പെടുകയുണ്ടായി. ഇപ്പോൾ നടന്നതും സമാനമായ ഒരു സംഭവമാണ്. അന്ന് അത് തമസ്ക്കരിക്കപ്പെട്ടു. മുംബൈ സ്ഫോടനങ്ങളിൽ നിരപരാധികൾ പിടിക്കപ്പെട്ടു. ഇന്ന് സത്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു ആർക്കും ഒരു പ്രയോജനവുമില്ലാതെ.
RSS കാർ ബോംബുണ്ടാക്കിയത് വർഗ്ഗീയ ധ്രുവീകരണം നടത്താനായിരുന്നു. ലീഗു കാർ ബോംബുണ്ടാക്കുന്നതെന്തിനാ?
ഉത്തരം കുറച്ച് കുഴഞ്ഞുമറിഞ്ഞതാണ്.
അത് മനസ്സിലാക്കാൻ കേരളത്തിന്റെ നിലവിലെ രാഷ്രീയ വിശകലനം അനിവാര്യം…
1) ചരിത്രത്തിലാദ്യമായി കീരിയും പാമ്പും ഒരുമിച്ചാലും ഒരുമേശക്ക് ചുറ്റും ഇരിക്കാൻ കഴിയാതിരുന്ന മുസ്ലിം മത സംഘടനകൾ മുസ്ലിം ലീഗിന്റെ കീഴിൽ ഒരുമിക്കുന്നു.
2) കിനാലൂരിനും, ചെങ്ങറയ്ക്കും അതുപോലെയുള്ള ജനപക്ഷനിലപാടുകൾ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കോർപ്പറേറ്റുകളുടെയും ഉറക്കം കെടുത്തി.
3) എല്ലാവർക്കും ഒരേയൊരു ശത്രു ജമാ-അത്തെ ഇസ്ലാമി.
4) കക്കോടിയിൽ ഇലക്ഷനുമുൻപ് ജനകീയ വികസനമുന്നണിപ്രവർത്തകരെ CPM ആക്രമിക്കുന്നു.
5) പിണറായിവിജയനും കൂട്ടരും ജമാ-അത്തിനെ വിമർശിക്കുന്നു. ജമാ-അത്ത് അവർക്ക് മറുപടി നൽകി. വടികൊടുത്ത് അടി വാങ്ങേണ്ട എന്നവർ തീരുമാനിക്കുന്നു. തങ്ങളുടെ കോർപ്പറേറ്റ് അനുകൂലനിലപാടുകൾ പുറത്താവരുത് എന്ന് അവർ തീരുമാനിച്ചത് യാദ്ര്ശ്ചികമല്ല.
6) ഇലക്ഷനുമുൻപ് കുഞ്ഞാലിക്കുട്ടി ജമാ-അത്തെ ഇസ്ലാമിക്ക് താക്കീത് നൽകുന്നു “പുതിയ പാർട്ടിയുണ്ടാക്കിയാൽ എതിർക്കും”
7) ഇലക്ഷനിൽ ജമാ‍ാത്ത് തോറ്റമ്പി എന്ന് ലീഗ്.
8) പക്ഷേ ഇലക്ഷനു ശേഷം ഐസ്ക്രീം അവരെ ക്ഷീണിപ്പിക്കുന്നു. ഒരു പക്ഷേ തകർച്ചയുടെ തുടക്കമാവുമോ എന്നവർ പേടിക്കുന്നു. വിക്കി ലീക്കു പോലെ ലീക്കായാലോ മുഖമ്മൂടികൾ അഴിയാറായത്പോലെ.
9) ചരിത്രത്തിലാദ്യമായി പാളയം ഇമാം മർദ്ദിക്കപ്പെടുന്നു അതും ഖുറാൻ പഠിക്കുന്നവരെ അഭിസംബോധന ചെയ്യാൻ പോയപ്പോൾ. ജമാ-അത്തെ ഇസ്ലാമി സംഘടിപ്പിച്ചു എന്നതല്ലാതെ യാതൊരു കുറ്റവും അതിലില്ലതാനും.
10) ശവപ്പെട്ടി കുംഭകോണം കഴിഞ്ഞതും പാർലമെന്റ് ആക്രമണം, കർക്കരെ ഹിന്ദുത്വഭീകരരെ കുരുക്കിയതും തോക്കുമായി കസബ്, മനസ്സിലാകാൻ ആനബുദ്ധിയൊന്നും വേണ്ട അൽപ്പ്ം അർത്ഥശാസ്ത്ര്ം അറിയണം. ഒരുഎല്ലുകടിച്ചുവലിക്കുന്നപട്ടിയിൽനിന്ന് ആ എല്ല് രക്ഷ്പെറ്റുത്തണമെങ്കിൽ വേറേ എല്ല് കൊടുക്കുക. മാദ്ധ്യമങ്ങൾ ഒരുവാർത്തയെ കടിച്ചു വലിക്കുമ്പോൾ പുതിയവാർത്തസ്ര്ഷ്ടിക്കുക.
11) അതിനു ഏറ്റവും എളുപ്പവഴിയാഈ ബോംബ്.

ഇത് ഏതു മനുഷ്യജീവിയെ എരിക്കാനാണെന്നത് വ്യക്തമല്ല.എങ്കിലും നാന്ദേടിനുശേഷമുണ്ടായത് പോലത്തതിനു നാം കാതോർക്കുക. അല്ലെങ്കിലും നാം ചരിത്രത്തിൽ നിന്നു നാം മനസ്സിലാക്കിയത് “നാം ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കില്ല“ എന്നു മാത്രമല്ലേ.
അങ്ങനെ ഈ കേരളം എരിയട്ടെ മനുഷ്യമാംസത്തിന്റെ ഗന്ധം ഉയരട്ടെ. അപ്പോൾ ഒരു വാക്യം നമ്മെ അലട്ടുന്നു. “വർഗ്ഗീയതയിലേക്ക് ക്ഷണിച്ചവനും അതിനുവേണ്ടി പ്രവർത്തിച്ചവനും അതിനുവേണ്ടി മരിച്ചവനും നമ്മിൽ പെട്ടവനല്ല” എന്നവാക്യം. ഏയ് കാര്യമാക്കേണ്ടതില്ല അത് പറഞ്ഞ മുഹമ്മദ് നബിയുടെ ജന്മദിനത്തിനു(മരണദിന) നമ്മൾ ബിരിയാണിവെച്ച് എല്ലാർക്കും കൊടുത്തതല്ലേ ആരും സംശ്യിക്കുകയില്ല…………..

1 comment:

  1. ഞാനിന്നാട്ടുക്കാരനല്ല

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...