Saturday, September 25, 2010

കി­നാലൂര്‍ സമ­രം സോ­ളി­ഡാ­രി­റ്റി­ക്ക് മ­ണ്ണൊ­രുക്കി

കേര­ള­ത്തി­ലെ പോ­രാട്ട ച­രി­ത്ര­ത്തില്‍ കി­നാ­ലൂര്‍ രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ട് ക­ഴി­ഞ്ഞു. തി­കച്ചും ജ­ന­വി­രു­ദ്ധവും സ്വാര്‍­ഥ താല്‍­പര്യം മാ­ത്ര­ം മുന്‍­നിര്‍­ത്തി­യു­മുള്ള ഒ­രു പദ്ധതി വി­ക­സ­ന­മെ­ന്ന­ പേ­രില്‍ ന­ട­പ്പാ­ക്കാ­നാ­യി­രുന്നു കി­നാ­ലൂ­രില്‍ ഭ­ര­ണ­കൂടം ശ്ര­മി­ച്ചത്. എ­ന്നാല്‍ അ­തി­നെ വ­ള­രെ പ്രാ­ഥമി­ക ഘ­ട്ട­ത്തില്‍ ത­ന്നെ തി­രി­ച്ച­റി­യാ­നും ചെ­റു­ത്ത് നില്‍­ക്കാനും ജ­ന­ങ്ങള്‍ക്ക് ക­ഴി­ഞ്ഞു. ‘വി­കസ­നം’ ന­ട­പ്പാ­ക്കാന്‍ അ­ധി­കാ­രി വര്‍ഗം ഏ­ത് മാര്‍­ഗവും തേ­ടു­മെന്നും ഏത് ആ­യു­ധവും പ്ര­യോ­ഗി­ക്കു­മെ­ന്നും കി­നാ­ലൂര്‍ പറ­ഞ്ഞു ത­രുന്നു.

ജ­ന­ങ്ങ­ളു­ടെ പ്രതി­രോധ­ത്തെ അ­ട്ടി­മ­റി­ക്കാ­ന്‍ അ­വര്‍ തേ­ടു­ന്ന വ­ഴി­ക­ളെ­ക്കു­റിച്ചും ഒ­ടു­വില്‍ സ­മ­ര­മുഖ­ത്ത് വെ­ച്ച് പോ­ലീ­സി­നെ ഉ­പ­യോ­ഗി­ച്ച് അ­തി­നെ ചോ­ര­യില്‍ മു­ക്കു­ന്ന­തി­നെ­ക്കു­റിച്ചും കി­നാ­ലൂര്‍ വി­ളി­ച്ചു പ­റ­യു­ന്നുണ്ട്. അ­ങ്ങി­നെ കേ­ര­ള­ത്തി­ലെ ചെ­റു­ത്ത് നില്‍­പ്പ് പ്ര­ക്ഷോ­ഭ­ങ്ങ­ളു­ടെ ച­രി­ത്ര പു­സ്­ത­ക­ത്തി­ന് ഒ­രു ആ­മു­ഖ­മാ­യി കി­നാ­ലൂര്‍ സമ­രം മാ­റി. ­കി­നാ­ലൂ­ര്‍ സ­മ­ര­ത്തി­ന്റെ നാള്‍ വ­ഴി­ക­ളെ­ക്കു­റി­ച്ച് സ­മ­ര നേ­താ­വ് റ­ഹ്മ­ത്തുല്ല ഡൂള്‍ ന്യൂ­സ് പ്ര­തി­നി­ധി കെ എം ഷ­ഹീ­ദു­മാ­യി സം­സാ­രി­ക്കുന്നു.

കി­നാ­ലൂ­രില്‍ ഇ­ങ്ങിനെ­യൊ­രു പ്ര­ക്ഷോ­ഭ­ത്തി­ന് മ­ണ്ണൊ­രു­ങ്ങു­ന്നു­ണ്ടെ­ന്ന് പു­റം ലോ­കം അ­ധി­ക­മൊന്നും അ­റി­ഞ്ഞി­രു­ന്നില്ല. മെ­യ് ആ­റി­ന് പ്ര­തി­ഷേ­ധ­ക്കാ­രെ പോ­ലീ­സ് നേ­രി­ട്ട­തോ­ടെ­യാ­ണ് കി­നാ­ലൂ­ര്‍ ചര്‍­ച്ച­യാ­കു­ന്ന­ത്. സ­മ­ര­ക്കാ­രെ പോ­ലീ­സ് നേ­രി­ട്ട രീ­തി ക­ണ്ട­പ്പോ­ഴാ­ണ് കി­നാ­ലൂ­രി­ലെ സമ­രം സര്‍­ക്കാ­റി­നെ എ­ത്ര ക­ണ്ട് ചൊ­ടി­പ്പി­ച്ചി­രു­ന്നു­വെ­ന്ന് തി­രി­ച്ച­റി­യാ­നാ­യ­ത്. സ്­ത്രീ­ക­ളും കു­ട്ടി­ക­ളു­മുള്‍­പ്പെ­ടെ­യു­ള്ളവ­രെ പോ­ലീ­സ് ശ­ക്ത­മാ­യി നേ­രിട്ടു. ചി­ന്നി­ച്ചി­തറി­യ സ­മ­ര­ക്കാ­രെ പി­ടി­ക്കാ­നാ­യി പോ­ലീ­സ് വീ­ടു­കള്‍ ക­യ­റി. ഈ ദൃ­ശ്യ­ങ്ങ­ളെല്ലാം ഞ­ങ്ങള്‍ ടെ­ലി­വി­ഷ­നില്‍ കാ­ണു­ക­യാ­യി­രുന്നു.

നിങ്ങളെ വ­ള­ഞ്ഞി­ട്ട് പി­ടി­ക്കാ­നു­ള്ള നീ­ക്ക­ങ്ങള്‍ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു പോ­ലീസ്. അ­തി­നി­ടെ­യാ­ണ് മു­ഖ്യ­മന്ത്രി വി എ­സ് അ­ച്യു­താ­നന്ദ­ന്റെ ഇ­ട­പെ­ട­ലു­ണ്ടാ­യതും പോ­ലീ­സി­നെ പിന്‍­വ­ലി­ക്കു­ന്ന­തും. സര്‍­വ്വെ നിര്‍­ത്തി­വെ­ക്കാ­നും വി എ­സ് ഉ­ത്ത­ര­വി­ട്ടു. കി­നാ­ലൂര്‍ സമ­രം പി­ന്നീ­ട് കേ­ര­ള­ത്തില്‍ ഏ­റെ ചര്‍­ച്ച­യാ­യി.

ഒരു മു­ന്ന­റി­യി­പ്പു­മില്ലാ­തെ­യാ­ണ് ഇ­വിടെ ഒരു സര്‍­വ്വെ ആ­രം­ഭി­ക്കു­ന്നത്. സര്‍­വ്വെ ന­ട­ക്കു­ന്ന കാര്യം ജ­നങ്ങ­ളെ ഇ­റി­യി­ക്കാന്‍ കാ­ര്യമാ­യ ശ്രമ­ങ്ങ­ളൊ­ന്നു­മു­ണ്ടാ­യില്ല. പ­ഞ്ചായ­ത്ത് സെ­ക്രട്ട­റി അം­ഗങ്ങളെ വി­ളി­ച്ച് കാ­ര്യ­ങ്ങള്‍ പ­റ­ഞ്ഞി­രുന്നു. എ­ന്നാല്‍ പൊ­തു ജ­നങ്ങ­ളെ അ­റി­യി­ക്കു­ന്ന ഏര്‍­പ്പാ­ടു­ണ്ടാ­യില്ല. പ­ഞ്ചായ­ത്ത് അം­ഗങ്ങള്‍ ഇ­ക്കാ­ര്യ­ത്തില്‍ വ­ള­രെ­ക്കാ­ല­ത്തോ­ളം ഒന്നും മി­ണ്ടി­യില്ല. സര്‍­ക്കാര്‍ പദ്ധ­തി കൊ­ണ്ട് വ­രി­ക­യാ­ണെ­ങ്കില്‍ ദി­ന­സ­ങ്ങള്‍­ക്ക് മു­മ്പ് ത­ന്നെ ജ­ന­ങ്ങ­ളെ അ­റി­യി­ക്കാ­റു­ണ്ട്. എ­ന്നാല്‍ കി­നാ­ലൂര്‍ പദ്ധ­തി ജ­ന­ങ്ങ­ളില്‍ നിന്ന് പൂ­ഴ്­ത്തി­വെ­ക്കു­ക­യാ­യി­രു­ന്നു.

പ­ദ്ധ­തി­യെ­ക്കു­റി­ച്ച് ഞ­ങ്ങള്‍ അ­റി­യുന്ന­ത് സര്‍­വ്വെ ടീം എ­ത്തി­യ­പ്പോ­ഴാണ്. യാ­തൊ­രു മു­ന്ന­റി­യി­പ്പു­മില്ലാ­തെ അവര്‍ വീ­ടു­ക­ളില്‍ കയ­റി സര്‍­വ്വെ തു­ട­ങ്ങു­ക­യാ­യി­രുന്നു. മു­മ്പൊ­രി­ക്കലും കേ­ട്ടു­കേള്‍­വി­യില്ലാ­ത്ത സം­ഭ­വ­മാ­ണിത്. ബ്രി­ട്ടീ­ഷ് സര്‍­ക്കാ­റി­ന്റെ കാല­ത്ത് പോലും ന­ട­ക്കാ­ത്ത­ത്. എ­ങ്ങി­നെ പ്ര­തി­ക­രി­ക്ക­ണ­മെ­ന്ന­റി­യാ­തെ നി­സ്സ­ഹാ­യ­രാ­യി നോ­ക്കി­നില്‍­ക്കു­ക­യാ­യി­രു­ന്നു ജ­നങ്ങള്‍. പാ­ത കട­ന്നു പോ­കു­ന്നി­ത്തെ­ാൊ­ക്കെ പ്ര­ശ്‌­നം ചര്‍­ച്ച­യായി. സര്‍­വ്വെ ന­ട­ത്തി­പ്പി­നാ­യി വന്ന­ത് വില്‍ബര്‍ സ്­മി­ത് അ­സോ­സി­യേ­ഷന്‍ എ­ന്ന സ്വ­കാര്യ ക­മ്പ­നി­യു­ടെ ആ­ളു­ക­ളാണ്. അ­വ­രോ­ട് കാര്യം ചോ­ദി­ച്ച­പ്പോള്‍ ഞ­ങ്ങ­ളോ­ടൊന്നും ചോ­ദി­ക്കേ­ണ്ട, സര്‍­ക്കാറി­നോ­ട് ചോ­ദി­ച്ചോ­ളൂ എ­ന്ന മ­റു­പ­ടി­യാ­ണ് ല­ഭി­ച്ചത്. നി­ങ്ങള്‍ കല­ക്ട­റോ­ട് പ­റ­യൂ, സ്ഥ­ലം സര്‍­വ്വെ ചെ­യ്യാന്‍ ഞ­ങ്ങള്‍­ക്ക് ഉ­ത്ത­ര­വു­ണ്ടെ­ന്നാ­ണ് വില്‍­ബര്‍ സ്­മി­ത്തി­ന്റെ ആ­ളു­കള്‍ പ­റ­ഞ്ഞ­ത്.

ആ­ദ്യ­മാ­യി പ­ദ്ധ­തി­ക്കെ­തി­രെ രം­ഗ­ത്ത് വന്ന­ത് ന­ന്മ­ണ്ട­യി­ലെ കുറ­ച്ച് ചെ­റു­പ്പ­ക്കാ­രാണ്. ഇ­വി­ടെ ഒ­രു സാ­ധു സംര­ക്ഷ­ണ സി­മ­തി­യു­ണ്ട്. അ­വര്‍ യോ­ഗം ചേര്‍­ന്ന് ഇ­ക്കാര്യം ചര്‍­ച്ച ചെ­യ്­തു. ഇ­തൊ­രു സു­പ്രധാ­ന വി­ഷ­യ­മാ­ണെന്നും കൂ­ടു­തല്‍ ആ­ളുക­ളെ സം­ഘ­ടി­പ്പി­ക്കേ­ണ്ട­താ­ണെന്നും ഇ­വര്‍ പെ­ട്ടെ­ന്ന് തി­രി­ച്ച­റിഞ്ഞു. അ­വര്‍ ര­ണ്ടാ­മ­ത വി­പു­ലമായ യോ­ഗം സം­ഘ­ടി­പ്പിച്ചു. ആ യോ­ഗ­ത്തി­ലാ­ണ് ഞാ­നൊ­ക്കെ പ­ങ്കെ­ടു­ത്ത­ത്.

ഇ­ത് പ്ര­തി­ക­രി­ക്കേ­ണ്ട വി­ഷ­യ­മാ­ണെ­ന്ന് തി­രി­ച്ച­റി­ഞ്ഞ് ചെറി­യൊ­രു കൂ­ട്ടാ­യ­മ­യു­ണ്ടാക്കി. അ­ങ്ങി­നെ­യി­രി­ക്കു­മ്പോ­ഴാ­ണ് ക­ക്കോ­ടി­ക്ക­ടുത്ത മോ­രി­ക്ക­ര­യെ­ന്ന സ്ഥ­ലത്തും ഇ­തേ പോ­ലെ പ്ര­ക്ഷോ­ഭം ന­ട­ക്കു­ന്ന­താ­യി ഞ്­ങ്ങള്‍­ക്ക് മ­ന­സി­ലാ­യത്. പദ്ധ­തി ഏ­റ്റവും ദോ­ശ­ക­ര­മാ­യി ബാ­ധി­ക്കുന്ന­ത് അ­വി­ടെ­യാണ്. ഞാനും എന്റെ സു­ഹൃത്തും മോ­രി­ക്ക­ര­യില്‍ പോ­യി പ്ര­ശ്‌­നം പഠിച്ചു. അ­വി­ടെ കൂ­ടു­തല്‍ രൂ­ക്ഷ­മാ­യ ചെ­റു­ത്ത് നില്‍­പ്പാ­ണ് ന­ട­ക്കു­ന്ന­തെ­ന്ന് ഞ­ങ്ങള്‍­ക്ക് മ­ന­സി­ലായി. കാര­ണം പദ്ധ­തി വ­രി­ക­യാ­ണെ­ങ്കില്‍ മോ­രി­ക്ക­ര­യെ­ന്ന ഗ്രാ­മം അ­പ്ര­ത്യ­ക്ഷ­മാ­കും.

അ­വി­ടെ ജ­ന­ങ്ങള്‍ മൊ­ത്തം പ്ര­ക്ഷോ­ഭ­ത്തി­ന്റെ പാ­ത­യി­ലാ­യി­രുന്നു. ഇ­പ്പോള്‍ ത­ന്നെ മ­ഴ­ക്കാല­ത്ത് നി­രവ­ധി കു­ടും­ബ­ങ്ങള്‍ ഇ­വി­ടെ നി­ന്ന് ഒ­ഴി­ഞ്ഞു പോ­കു­ക­യാ­ണ് ചെ­യ്യു­ന്നത്. പദ്ധ­തി വ­രു­ന്ന­തോ­ടെ 700 ഓ­ളം കു­ടും­ബ­ങ്ങള്‍ വര്‍­ഷ കാല­ത്ത് പൂര്‍­ണ­മാ­യി മാ­റി നില്‍­ക്കേ­ണ്ടി വ­രും. അ­ത് തി­രി­ച്ച­റി­ഞ്ഞാ­ണ് അ­വര്‍ പ­ദ്ധ­തി­ക്കെ­തി­കെ ജ­നകീ­യ സ­മ­ി­തി­യെ­ന്ന പേ­രില്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ചത്. ദേ­വ­ദാ­സ് എ­ന്ന­യാ­ളാ­യി­രുന്നു ആ ക­മ്മി­റ്റ­യു­ടെ പ്ര­സി­ഡന്റ്. ഒ­രു പാ­ത വ­രു­ന്നു­ണ്ടെ­ന്ന തി­രി­ച്ച­റി­വ് മാ­ത്ര­മാ­ണ് അ­ന്ന് ഇ­വി­ടെ­യു­ള്ള­വര്‍ക്കു­ണ്ടാ­യി­രു­ന്ന­ത്.
മോ­രി­ക്ക­ര­യു­മാ­യി ഞ­ങ്ങള്‍ ബ­ന്ധ­പ്പെ­ട്ട് തു­ട­ങ്ങി. പാത പോ­കു­ന്ന സ്ഥ­ലം ഏ­തെ­ന്ന് ഞ­ങ്ങള്‍ മ­ന­സി­ലാ­ക്കി. അ­വ­രെയും ഒ­രു­മി­ച്ച് കൂ­ട്ടി ക­മ്മി­റ്റി­യു­ണ്ടാക്കി. അ­താ­ണ് ജ­ന ജാ­ഗ്ര­താ സ­മിതി. 2009 ഒ­ക്ടോ­ബര്‍ 18നാ­യി­രു­ന്നു ക­മ്മി­റ്റി രൂ­പീ­ക­രണം. ഞാന്‍ പ്ര­സി­ഡന്റും മോ­രി­ക്ക­ര ജ­ന­കീ­യ സ­മി­തി പ്ര­സിഡന്റ് ദേ­വ­ദാ­സ് വൈ­സ് പ്ര­സി­ഡന്റും പെ­രു­മ്പൊ­യി­ലി­ലെ അഡ്വ. സി പി അ­ജ­യ­കു­മാര്‍ സെ­ക്ര­ട്ട­റി­യു­മാ­യാണ് ഈ ക­മ്മി­റ്റി നി­ല­വില്‍ വ­ന്ന­ത്. അ­പ്പോ­ഴും ഇ­തൊ­രു പ്ര­ക്ഷോ­ഭ സം­ഘ­ട­ന­യാ­യി വ­ളര്‍­ന്നി­ട്ടില്ലാ­യി­രുന്നു. പ­ദ്ധ­തി­ക്കെ­തിരെ സര്‍­ക്കാ­റി­ന് നി­വേ­ദ­ന­ങ്ങള്‍ കൊ­ടു­ത്ത് തു­ടങ്ങി. പ്ര­ശ്‌നം ജ­ന­ങ്ങ­ളു­ടെ ശ്ര­ദ്ധ­യി­ലേ­ക്ക് കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ പ്രാ­ഥമി­ക ല­ക്ഷ്യം.

പി­ന്നീ­ട് ഞാന്‍ ജില്ലാ ക­ല­ക്ടര്‍­ക്ക് വി­വ­രാ­വകാ­ശ നി­യ­മ­പ്ര­കാ­രം ക­ത്ത് ന­ല്‍കി. ഞ­ങ്ങ­ളു­ടെ സ്ഥ­ല­ങ്ങള്‍ അ­ന്യരാ­യ ആ­ളു­കള്‍ പ്ര­വേ­ശി­ക്കു­ന്നു­വെന്നും ഭൂ­മി അള­ന്ന് തി­ട്ട­പ്പെ­ടു­ത്തു­ന്നു­വെന്നും ഇ­ത് എ­ന്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണെന്നും ക­ത്തില്‍ ചോ­ദി­ച്ചു. സര്‍­ക്കാ­റിന്റെയോ റ­വന്യൂ വ­കു­പ്പിന്റെയോ അ­നു­മ­തി­യോ­ടെയാണോ സര്‍­വ്വെ ന­ട­ക്കു­ന്ന­തെ­ന്നും ചോ­ദിച്ചു. എ­ന്നാല്‍ ക­ല­ക്ട­റു­ടെ മ­റുപ­ടി അ­ത്ഭു­ത­ക­ര­മാ­യി­രു­ന്നു. ഒ­രു ജ­നാ­ധിപ­ത്യ രാ­ജ്യ­ത്ത് ജില്ലാ മ­ജി­സ്­ട്ര­റ്റ് കൂ­ടിയാ­യ ക­ല­ക്ടര്‍ ഞ­ങ്ങള്‍­ക്ക് മ­റുപ­ടി നല്‍­കിയ­ത് പ­ദ്ധ­തി­യെ­ക്കു­റി­ച്ചു­ള്ള ഒ­രു വി­വ­രവും ഈ ഓ­ഫീ­സില്‍ ല­ഭ്യ­മ­ല്ലെ­ന്നാണ്.

ജില്ലാ ഭ­ര­ണ കൂ­ടം എന്ന­ത് സംസ്ഥാ­ന സര്‍­ക്കാ­റി­ന്റെ പ്ര­തി­നി­ധി­യാണ്. ഈ മ­റുപ­ടി ഞ­ങ്ങള്‍­ക്ക് കുറ­ച്ച് ആ­വേ­ശം നല്‍കി. സര്‍­വ്വെ­ക്ക് വന്ന­വ­രോ­ട് ഇ­റ­ങ്ങി­പ്പോ­കാന്‍ പ­റഞ്ഞു. നി­ങ്ങള്‍ എ­ന്ത് അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ഇ­വി­ടെ വ­ന്ന­തെന്ന ചോ­ദിച്ചു. നി­ങ്ങള്‍ റോഡ­ന്നു കൊള്ളൂ. പൊ­തു സ്ഥ­ലം അ­ളന്നു­കൊള്ളൂ. എ­ന്നാല്‍ ഒ­രാ­ളു­ടെയും കോ­മ്പൗ­ണ്ടില്‍ ക­യ­റു­തെ­ന്ന് പ­റഞ്ഞു. ഇ­ത് പ­റ­യു­ന്ന­തി­ന് മുമ്പ് ഈ സംഭ­വം മോ­രി­ക്ക­ര ന­ട­ക്കു­ന്നു­ണ്ട്. ഈ വിവ­രം ഞ­ങ്ങള്‍ അ­റി­ഞ്ഞി­രുന്നു. പ­ക്ഷെ അ­ത് വലി­യ വി­ഷ­യ­മാ­യി­രു­ന്നില്ല. സര്‍­വ്വെ­ക്ക വന്ന­വ­രോ­ട് നാ­ട്ടു­കാര്‍ പ­റ്റി­ല്ലെ­ന്ന് പറ­ഞ്ഞ­തോ­ടെ അ­വര്‍ സ്ഥ­ലം വി­ടു­ക­യാ­യി­രു­ന്നു.

ആരും കോ­മ്പൗ­ണ്ടില്‍ ക­ണ്ട് പോ­ക­രു­തെ­ന്ന് ഞ­ങ്ങള്‍ ശ­ക്തമാ­യ നിര്‍­ദേ­ശം നല്‍­കി. പ്ര­ശ്‌­ന­ത്തില്‍ ആ­ദ്യ­മാ­യി ന­ന്മ­ണ്ട 13 വ­രെ ഞ­ങ്ങള്‍ പ്ര­കട­നം ന­ട­ത്തി. ജാ­ഗ്ര­താ സ­മി­തി ആ­ദ്യ­മാ­യി ന­ട­ത്തുന്ന പൊ­തു പ­രി­പാ­ടി­യാ­യി­രു­ന്നു അത്. പ്ര­കട­നം സാ­മ്പ്ര­ദായി­ക രാ­ഷ്ട്രീ­യ ക­ക്ഷിക­ളെ ഞെ­ട്ടി­ച്ചു. ഇ­ടത്ത­രം കു­ടും­ബ­ങ്ങ­ളി­ലെ സ്­ത്രീ­ക­ളൊന്നും സാ­ധാ­ര­ണ ഇത്ത­രം പൊ­തു പ്ര­ക­ട­ന­ങ്ങളി­ലൊ­ന്നും പ­ങ്കെ­ടു­ക്കാ­റില്ല­ല്ലോ. പ­ക്ഷെ ഇ­വി­ടെ സ്ഥി­തി മി­റി­ച്ചാ­യി­രുന്നു. പൊ­തു ജ­നം എ­ന്ന വ്യാ­ഖ്യാ­ന­ത്തില്‍­പ്പെ­ടു­ന്ന­വ­രെല്ലാം പ്ര­ക­ട­ന­ത്തില്‍ പ­ങ്കെ­ടുത്തു. ഇ­ത് പു­റ­ത്തേ­ക്ക് വ­ന്ന­തോ­ടെ ശ്ര­ദ്ധി­ക്ക­പ്പെട്ടു. ഞ­ങ്ങള്‍­ക്ക് ത­ന്നെ ആ­വേ­ശ­മു­ണ്ടാ­യി. ഞ­ങ്ങള്‍­ക്ക് ആ­ത്മ­വി­ശ്വാ­സു­ണ്ടാക്കി­യ സം­ഭ­വ­മാ­യി­രു­ന്നു അത്. പ­ത്ര­ങ്ങളും ആ­ക്ടി­വി­സ്റ്റു­ക­ളു­മാ­യി ഞ­ങ്ങള്‍ ബ­ന്ധ­പ്പെ­ട്ട് തു­ടങ്ങി. ഞങ്ങ­ളെ ആ­ദ്യ­മാ­യി സ­ഹാ­യിച്ച­ത് കോണ്‍­ഗ്ര­സി­ലെ വി എം സു­ധീ­ര­നാ­യി­രുന്നു.

ഒ­രു പൊ­തു പ്ര­വര്‍­ത്ത­കന്‍ എ­ന്ന നി­ല­യില്‍ ഞ­ങ്ങള്‍­ക്കെല്ലാം വി­ശ്വാ­സ­മു­ള്ള­യാ­ളാ­യി­രു­ന്നു അ­ദ്ദേഹം. ഞാന്‍ സ്ഥല­ത്ത് വ­ന്ന് കാര്യം പഠി­ക്ക­ണ­മെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു. ഇ­വി­ടെ എ­ന്താ­ണ് വ­രാന്‍ പോ­കു­ന്ന­തെ­ന്നും പി­ന്ന­ലു­ള്ള അ­ജ­ണ്ട­യെ­ന്താ­ണെ­ന്നും ത­നി­ക്ക് അ­റി­യാ­മെ­ന്ന് സു­ധീ­രന്‍ പ­റഞ്ഞു. ഡി­സം­ബര്‍ 18ന് രാ­വി­ലെ അ­ദ്ദേഹം എട്ട­ര­യോ­ടെ സ്ഥ­ല­ത്തെ­ത്തി റോഡ് പോ­കു­ന്ന റൂ­ട്ടില്‍ സ­ഞ്ച­രി­ച്ചു റോ­ഡി­ന്റെ ഇര­ക­ളോ­ട് നേ­രി­ട്ട് സം­സാ­രിച്ചു. സ്ഥ­ലം നേ­രിട്ട് ക­ണ്ട­പ്പോള്‍ അ­ദ്ദേ­ഹ­ത്തി­ന് ഞെ­ട്ട­ലു­ണ്ടായി. ഇ­ത് കട­ന്നു പോ­കു­ന്ന സ്ഥ­ലം ഒ­രു കാര്‍ഷി­ക സം­സ്­കാ­ര­ത്തി­ന്റെ ഭാ­ഗ­മാണ്. പാത കൊ­ണ്ട് ന­ശി­പ്പി­ക്ക­പ്പെ­ടു­ന്ന­ത് വലി­യൊ­രു പ­ച്ച­പ്പാണ്. നി­രു­റ­വ­കളും താ­ഴ്‌വ­ര­കളും അ­രു­വി­ക­ളു­മാണ്. ജ­ന­ങ്ങള്‍ കു­ടി­ക്കാ­നും കു­ളി­ക്കാനും ഉ­പ­യോ­ഗി­ക്കുന്ന­ത് ഈ വെ­ള്ള­മാ­ണ്.

അ­ങ്ങി­നെ സു­ധീ­രന്‍ ക­ക്കോ­ടി­യില്‍ കോണ്‍­ഗ്ര­സിന്റെ ഒ­രു ജ­നകീ­യ കണ്‍­വെണ്‍­ഷന്‍ വി­ളിച്ചു. കോ­ഴി­ക്കോ­ട് ക­ല­ക്ട­റേ­റ്റിന് മു­ന്നില്‍ ധര്‍­ണ സം­ഘ­ടി­പ്പി­ക്കാനും തീ­രു­മാ­ന­മായി. ഒ­രു രാ­ഷ്ട്രീ­യ പാര്‍­ട്ടി ആ­ദ്യ­മാ­യി ഞ­ങ്ങ­ളു­ടെ സമ­രം ഏ­റ്റെ­ടുത്ത­ത് ആ സം­ഭ­വ­ത്തോ­ടെ­യാ­യി­രു­ന്നു.

ഇ­തോ­ടൊ­പ്പം­സ­മ­ര­ത്തി­ന് വലി­യ പിന്തു­ണ നല്‍­കി­യ­വ­രാ­ണ് സോ­ളി­ഡാ­രി­റ്റി. അ­വര്‍ അ­വ­രു­ടെ സ്വ­ന്തം ബാ­ന­റില്‍ മോ­രി­ക്ക­ര ഒ­രു ജ­നകീ­യ കണ്‍­വെന്‍­ഷന്‍ വി­ളി­ച്ചു. അ­വര്‍ അ­വ­രു­ടെ പ്ലാറ്റ്‌­ഫോ­മില്‍ നിന്നു­കൊണ്ടും പി­ന്നീ­ട് ഞ­ങ്ങ­ളു­ണ്ടാക്കി­യ കൂ­ട്ടാ­യ്മ­യില്‍ നിന്നു­കൊണ്ടും പ്ര­ക്ഷോ­ഭ­ത്തില്‍ പ­ങ്കെ­ടുത്തു.

ഇ­ങ്ങി­നെ ന­ട­ക്കു­ന്ന സം­ഭ­വ­ത്തി­നി­ട­യി­ലാ­ണ് മോ­രി­ക്ക­ര­യില്‍ സം­ഘ­ടി­തമാ­യ പ്രതി­രോ­ധം ആദ്യം ന­ട­ക്കു­ന്നത്. ജ­നുവ­രി ര­ണ്ടി­ന് മോ­രി­ക്ക­ര­യില്‍ സര്‍­വ്വെ­ക്കെ­ത്തി­യവ­രെ നാ­ട്ടു­കാര്‍ ത­ടഞ്ഞു. സായുധ പോ­ലീ­സി­ന്റെ സ­ഹാ­യ­ത്തോ­ടെ സര്‍­വ്വെ­ക്കെത്തെ­യ അ­ധി­കൃത­രെ നാ­ട്ടു­കാര്‍ ത­ട­യു­ക­യാ­യി­രുന്നു. എല്ലാ വി­ധി ആു­ധ­ങ്ങ­ളു­മാ­യാ­ണ് പോ­ലീ­സ് എ­ത്തി­യത്. ഒ­രു സി ഐ, ര­ണ്ടോ മൂന്നോ എസ് ഐ­മാര്‍ ഒ­രു ഡെ­പ്യൂ­ട്ടി ക­ല­ക്ടര്‍ എ­ന്നി­വ­രെല്ലാം അ­ട­ങ്ങി­യ­താ­യി­രു­ന്നു സംഘം. ആ സംഭ­വം അ­പ്പോള്‍ ത­ന്നെ ഞ­ങ്ങള്‍ അ­റിഞ്ഞു. അ­വി­ടേ­ക്ക് ഇ­വി­ടെ നിന്നും ആ­ളു­കള്‍ പോ­യി­ട്ടു­ണ്ട്. എ­ന്നാല്‍ അ­വി­ടെ അ­നി­ഷ്ട സം­ഭ­വ­ങ്ങ­ളൊന്നും ഉ­ണ്ടാ­യില്ല.
മോ­രി­ക്ക­ര സംഭ­വം സര്‍­ക്കാ­റി­നെ കൂ­ടു­തല്‍ ജാ­ഗ്ര­വ­ത്താക്കി. ജില്ലാ ക­ല­ക്ടര്‍ ഞങ്ങ­ളെ ചര്‍ച്ച­ക്ക് വി­ളിച്ചു. ജ­നുവ­രി ആ­റി­ന് ക­ല­ക്ട­റു­ടെ ചേം­ബ­റില്‍ വെ­ച്ചാ­യി­രുന്നു കൂ­ടി­ക്കാഴ്­ച. എല്ലാ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കളും എം എല്‍ എയും എം പി­യും യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്തി­രുന്നു. ചര്‍­ച്ച­യെ­ന്ന് പ­റ­ഞ്ഞാല്‍ അ­തൊ­രു പ്ര­ഹ­സ­ന­മാ­യി­രുന്നു. ആദ്യം ത­ന്നെ വില്‍­ബര്‍ സ്­മി­ത്ത് ക­മ്പ­നി­യാ­ണ് ചര്‍ച്ച­യെ ന­യി­ച്ചത്. അ­വര്‍ എല്‍ സി ഡിയും മ­റ്റു­മാ­യി വ­ന്ന് കാ­ര്യ­ങ്ങള്‍ വി­വ­രിച്ചു. ചോ­ദ്യ­ങ്ങള്‍­ക്ക് അ­വ­രാ­ണ് മ­റു­പ­ടി പ­റ­യു­ന്നത്. ആ­ദ്യ­മാ­യി മന്ത്രി എ­ളമ­രം ക­രീ­മാ­ണ് പ്ര­സം­ഗി­ച്ചത്. കി­നാ­ലൂ­രില്‍ തു­ട­ങ്ങു­ന്ന പദ്ധ­തി വി­ശ­ദീ­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ഞ­ങ്ങ­ളുടെ ഊ­ഴം വ­ന്ന­പ്പോള്‍ പ­ദ്ധ­തി­യു­ടെ പാ­രി­സ്ഥിതി­ക ആ­ഘാ­ത­ത്തെ­ക്കു­റി­ച്ച് ഞാന്‍ പ­റ­ഞ്ഞു. നിര്‍­ദ്ദി­ഷ്ട പാത­ക്ക് ബ­ദല്‍ നിര്‍­ദേ­ശവും വെ­ച്ചു.
കൂ­ടി­ക്കാഴ്ച ഒ­രു സെ­മി­നാര്‍ മാ­തൃ­ക­യിലാ­യി­രു­ന്നു. സ­മ­യ­മാ­യ­പ്പോള്‍ എ­ന്നോ­ട് നിര്‍­ത്താന്‍ പ­റഞ്ഞു. സെ­ക്ര­ട്ട­റി­ക്ക് സം­സാ­രി­ക്കാന്‍ അ­വസ­രം നല്‍­കി­യ­തു­മില്ല. ചോ­ദ്യവും ഉ­ത്ത­രവു­മൊ­ന്നു­മില്ലാ­യി­രുന്നു. യോ­ഗം ക­ഴി­ഞ്ഞ­പ്പോള്‍ പ്ര­തി­ഷേ­ധം രേ­ഖ­പ്പെ­ടു­ത്തി­യാ­ണ് ഞ­ങ്ങള്‍ മ­ട­ങ്ങി­യ­ത്. ഏ­ക­പ­ക്ഷീ­യമാ­യ നി­ല­പാ­ടാ­യി­രു­ന്നു സര്‍­ക്കാര്‍ സ്വീ­ക­രി­ച്ച­ത്. ഒ­രു ഭീ­ഷ­ണി­യു­ടെ സ്വ­ര­ത്തി­ലാ­ണ് ക­രീമും സ­ലീ­മു­മെല്ലാം സം­സാ­രി­ച്ചത്. സര്‍­ക്കാര്‍ സ­മര­ത്തെ നേ­രി­ടാന്‍ പോ­വു­ക­യാ­ണെന്നും ആു­ധം ഉ­പ­യോ­ഗി­ക്കു­മെന്നും ഞ­ങ്ങള്‍­ക്ക് മ­ന­സി­ലാ­യി. ഞ­ങ്ങ­ളോ­ട് സ­ഹ­ക­രി­ക്കാന്‍ ത­യ്യാ­റു­ള്ള മു­ഴു­വന്‍ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളെ­യും സ­ഹ­ക­രി­പ്പി­ക്കാന്‍ ഞ­ങ്ങള്‍ തീ­രു­മാ­നിച്ചു. അ­പ്പോ­ഴേ­ക്കും ജ­ന­ജാ­ഗ്ര­താ സ­മി­തി­ക്ക് യൂ­നി­റ്റു­ക­ളാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. തു­ടര്‍­ന്ന് ജ­നുവരി 20ന് ഞ­ങ്ങള്‍ ക­ല­ക്ട­റേ­റ്റ് ധര്‍­ണ ന­ടത്തി. ആ ധര്‍­ണ ഞ­ങ്ങ­ളു­ടെ സ­മ­ര­ത്തി­ന്റെ വലി­യ വ­ഴി­ത്തി­രി­വാ­യി­രു­ന്നു. 15000 ഓ­ളം ആ­ളു­ക­ളാ­ണ് സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ത്ത­ത്.

മോ­രി­ക്ക­ര പ്രതി­രോ­ധം വ­ന്ന­തോ­ടെ സി പി ഐ എ­മ്മി­ന്റെയും ബ്രോ­ക്കര്‍­മാ­രു­ടെയും ഭൂ­മാ­ഫി­യ­ക­ളു­ടെ­യും നേ­തൃ­ത്വ­ത്തില്‍ സര്‍­ക്കാ­റി­നെ പി­ന്തു­ണ­ക്കു­ന്ന­വര്‍ ഒ­രു സ­മ­തി­യു­ണ്ടാക്കി. കി­നാ­ലൂര്‍ വി­ക­സന­ത്തെ സ്വാഗ­തം ചെ­യ്യു­ന്നു­വെ­ന്ന പേ­രി­ലാ­ണ് അ­വര്‍ രൂ­പീ­ക­രി­ക്ക­പ്പെ­ട്ടത്. ഞ­ങ്ങള്‍­ക്ക് ഒ­രു ശത്രു ജ­നി­ച്ചി­രി­ക്കു­ന്നു­വെ­ന്ന് അ­ന്ന് ഞ­ങ്ങള്‍ മ­ന­സി­ലാക്കി. നേ­രി­ടാ­നാ­ണല്ലോ ശ­ത്രു. അ­ങ്ങി­നെ­യാ­ണ് ഞ­ങ്ങള്‍ കി­നാ­ലൂ­രില്‍ രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­ടെ യോ­ഗം വി­ളി­ച്ച് ചേര്‍­ത്തത്. അ­പ്പോഴും പ്ര­ശ്‌­ന­ത്തി­ന്റെ ഗൗര­വം ഇ­വിട­ത്തെ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കള്‍ക്കും പ്രാ­ദേശി­ക നേ­തൃ­ത്വ­ത്തിനും ഉള്‍­ക്കൊ­ള്ളാന്‍ ക­ഴി­ഞ്ഞി­രു­ന്നില്ല. രാ­ഷ്ട്രീ­യ പാര്‍­ട്ടിക­ളെ വി­ളി­ച്ച് ചേര്‍­ത്ത് ആദ്യം അവ­രെ എഡു­ക്കേ­റ്റ് ചെ­യ്­തു.

ഈ സ­മ­യ­ത്താ­ണ് മന്ത്രി ക­രീം ഇ­വിടെ­യൊ­ക്കെ വ­ന്ന് പ്ര­സം­ഗി­ക്കാന്‍ തു­ട­ങ്ങി­യത്. ക­ക്കോ­ടി­യില്‍ വെ­ച്ച് ന­ടത്തി­യ പ്ര­സം­ഗ­ത്തില്‍ 25000 പേര്‍­ക്ക് തൊ­ഴില്‍ നല്‍­കു­മെ­ന്ന് പ­റ­ഞ്ഞു. ന­ന്മ­ണ്ട­യെ­ത്തി­യ­പ്പോള്‍ അ­ത് 50000യി­ര­മാ­യി.. കി­നാ­ലൂ­രെ­ത്തി­യ­പ്പോള്‍ അ­ത് ഒ­രു ല­ക്ഷ­മായി. അ­പ്പോള്‍ ഞാന്‍ വി­വ­രാ­വ­കാ­ശ­പ്ര­കാ­രം മ­ലേ­ഷ്യന്‍ പ­ദ്ധ­തി­യു­ടെ എം ഒ യു വാ­ങ്ങി­ച്ചു. 2007 സെ­പ്­തം­ബര്‍ 10ന് ഒ­പ്പി­ട്ട ക­രാ­റിന് ആ­റു മാ­സം മാ­ത്ര­മേ പ്രാ­ബ­ല്യ­മു­ണ്ടാ­വൂ­വെ­ന്ന് എം ഒ യു­വില്‍ കൃ­ത്യ­മായി പ­റ­യു­ന്നുണ്ട്. ക­രാര്‍ നീ­ട്ട­ണ­മെ­ങ്കില്‍ ഇ­രു ക­ക്ഷി­ക­ളു­ടെയും സ­മ്മ­ത­ത്തോ­ടെ ആ­റു മാ­സ­ത്തേ­ക്ക് നീ­ട്ടാ­മെന്നും പ­റ­യു­ന്നു­ണ്ട്.

ഇ­തി­ന് ശേ­ഷം വല്ല ക­രാറും ഒ­പ്പി­ട്ടി­ട്ടു­ണ്ടോ­യെ­ന്ന് ചോ­ദി­ച്ചപ്പോള്‍ എ­നി­ക്ക് ഇ­ല്ലെ­ന്നാ­ണ് മ­റുപ­ടി ല­ഭി­ച്ച­ത്. 2008 ആ­വു­മ്പേ­ഴേ­ക്ക് പദ്ധ­തി ഇല്ലാ­തായി. ഇ­ങ്ങി­നെ ഇല്ലാ­ത്ത പ­ദ്ധ­തി­യെ­ക്കു­റി­ച്ചാ­ണ് കരീം പ്ര­സം­ഗി­ച്ച് ന­ട­ന്ന­ത്. മ­ലേ­ഷ്യ­യില്‍ നി­ന്നൊ­രു സംഘം വന്നു, ര­ണ്ടു ദിവ­സം സര്‍­ക്കാര്‍ ഗ­സ്റ്റാ­യി കട­വ് റി­സോര്‍­ട്ടില്‍ താ­മ­സിച്ചു, ഇ­ത്ര­യേ കാ­ര്യ­ങ്ങള്‍ ന­ട­ന്നി­ട്ടുള്ളൂ. ഇ­തു­വെ­ച്ചാ­ണ് കരീം പ്ര­സം­ഗി­ച്ചു ന­ട­ന്നത്. ഇ­ക്കാ­ര്യ­ങ്ങ­ളെല്ലാം ഞ­ങ്ങള്‍ ആ­ളു­കള്‍­ക്ക് രേ­ഖ വെ­ച്ച് കാ­ണിച്ചു­കൊ­ടു­ത്തു.

പിന്നീടാ­ണ് വ്യ­വസാ­യ പദ്ധ­തി വ­രു­മെ­ന്ന് പറഞ്ഞ കി­നാ­ലൂ­രില്‍ ജ­നകീ­യ ഐ­ക്യ­വേ­ദി രൂ­പീ­ക­രി­ക്കു­ന്നത്. കോണ്‍­ഗ്രസ്, ബി ജെ പി, മു­സ് ലിം ലീഗ്, ജ­ന­താദള്‍, സ­മാ­ജ് വാ­ദി ജ­ന പ­രി­ഷത്ത്, സോ­ളി­ഡാ­രിറ്റി, ജ­ന­ജാ­ഗ്ര­താ സ­മി­തി തു­ടങ്ങി­യ ക­ക്ഷി­കള്‍ ചേര്‍ന്നു­കൊ­ണ്ടാ­യി­രു­ന്നു ജ­നകീ­യ വേ­ദി രൂ­പീ­ക­രി­ച്ചത്. അ­പ്പോ­ഴേക്കും സി പി ഐ എം ഞ­ങ്ങ­ളു­ടെ ശ­ത്രു­പ­ക്ഷ­ത്താ­യി­രു­ന്നു. അ­വര്‍ ഞ­ങ്ങ­ളുടെ പ്ര­വര്‍­ത്തക­രെ ഭീ­ഷ­ണി­പ്പെ­ടു­ത്താനും മറ്റും തു­ട­ങ്ങി­യി­രു­ന്നു. അതു­കൊ­ണ്ട് ത­ന്നെ അവ­രെ ഞ­ങ്ങള്‍ യോ­ഗ­ത്തി­ലേ­ക്ക് ക്ഷ­ണി­ച്ചി­രു­ന്നില്ല. ജ­നകീ­യ വേ­ദി­യുടെ ചെ­യര്‍­മാനായ ബി ജെ പി­യു­ടെ സി കെ രാ­ഘ­വ­നെ തി­ര­ഞ്ഞെ­ടുത്തു. ഇ­തോ­ടെ ഒ­രു വലി­യ പ്ലാ­റ്റ് ഫോം ഉ­ണ്ടാ­യി.

പി­ന്നീ­ട് ഫെ­ബ്രു­വ­രി 18ന്റെ പ­ത്ര­ത്തില്‍ ഒ­രു പ­രസ്യം കണ്ടു. കി­നാ­ലൂ­രി­ലെ കെ എസ് ഐ ഡി സി­യു­ടെ ഭൂ­മി അള­ന്ന് മു­റി­ക്കാന്‍ സര്‍­വ്വെ ന­ട­ക്കു­ന്നു എ­ന്നാ­യി­രു­ന്നു പ­ര­സ്യം. കെ എസ് ഐ ഡി സി­യു­ടെ ഭൂ­മി അ­ള­ക്കാന്‍ പ­ത്ര­ത്തില്‍ പ­രസ്യം നല്‍­കേ­ണ്ട ആ­വ­ശ്യ­മില്ല. അ­ത് സ്വ­കാ­ര്യ ഭൂ­മി അ­ള­ക്കാ­നു­ള്ള നീ­ക്ക­ത്തി­ന്റെ ഭാ­ഗ­മാ­ണെ­ന്ന് ഞ­ങ്ങള്‍­ക്ക മ­ന­സി­ലായി. സര്‍­വ്വെ തു­ട­ങ്ങു­ന്ന­തി­ന്റെ ത­ലേ­ന്ന് പ്ര­തിഷേ­ധ പ്ര­കട­നം ന­ടത്തി. ഞ­ങ്ങള്‍ വീ­ട് വാ­ടാന്ത­രം കയ­റി സ്­ത്രീ­ക­ളെയും മറ്റും സം­ഘ­ടി­പ്പി­ച്ചു. 18ന് രാ­വി­ലെ ത­ന്നെ സ്ഥ­ല­ത്തെത്തി. അ­പ്പോ­ഴേക്കും സാ­മാന്യം ഭേ­ദ­പ്പെ­ട്ട നി­ല­യില്‍ പോ­ലീ­സ് സ­ന്നാ­ഹം സ്ഥല­ത്ത് നി­ല­യു­റ­പ്പി­ച്ചി­രു­ന്നു. ഞ­ങ്ങള്‍ സ്ഥല­ത്ത് പ്ര­സം­ഗം ന­ട­ത്തി. അ­ന്ന് പോ­ലീ­സ് മ­ട­ങ്ങി­പ്പോ­യി.

ഞ­ങ്ങള്‍ പി­റ്റേ ദിവ­സം ക­ലക്ട­റെ പോ­യി കണ്ടു. പ­ദ്ധ­തി­യു­മാ­യി മു­ന്നോ­ട്ട് പോ­ക­രു­തെ­ന്ന് ഞ­ങ്ങള്‍ അ­പേ­ക്ഷിച്ചു. അ­ദ്ദേ­ഹം വ­ളരെ മോ­ശ­മാ­യാ­ണ് ഞ­ങ്ങ­ളോ­ട് പെ­രു­മാ­റി­യത്. മു­ക്കാല്‍ മ­ണിക്കൂ­റോ­ളം ഞങ്ങ­ളെ നിര്‍­ത്തി അ­ദ്ദേ­ഹം സം­സാ­രിച്ചു. ഞ­ങ്ങള്‍ ഇ­രി­ക്കാ­നും പോ­യില്ല. ക­സേ­ര­കള്‍ അ­ല­ങ്കാ­ര­ത്തി­ന് വേ­ണ്ടി ഉ­ണ്ടാ­ക്കി­വെ­ച്ചതാ­ണോ­യെ­ന്ന കല­ക്ട­റോ­ട് അ­ന്ന് ചോ­ദി­ക്കു­മാ­യി­രുന്നു. പ­ക്ഷെ സാ­ഹ­ചര്യം വ­ഷ­ളാ­ക്കേ­ണ്ടെ­ന്ന് ക­രു­തി അ­തി­ന് മു­തിര്‍­ന്നില്ല. ക­ല­ക്ടര്‍ തങ്ങ­ളെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ചെ­യ്തു. ക­ഴി­ഞ്ഞ ത­വ­ണ ഞ­ങ്ങ­ള്‍ മ­ട­ങ്ങി­പ്പോയ­ത് നിങ്ങ­ളെ പേ­ടി­ച്ചി­ട്ട­ല്ലെ­ന്നാ­യി­രു­ന്നു ക­ല­ക്ട­റു­ടെ ഭീ­ഷണി. ഞാ­നാ­ണ് ഭൂ­മി­യു­ടെ ക­സ്റ്റേ­ഡി­യ­നെന്നും എ്­ന്ത് ചെ­യ്യ­ണ­മെ­ന്ന് എ­നി­ക്ക അ­റി­യാ­മെന്നും ക­ല­ക്ടര്‍ പ­റഞ്ഞു.

ഇ­തി­ന് മു­മ്പ് ക­ല­ക്ട­റു­ടെ നേ­തൃ­ത്വ­ത്തില്‍ പ­ന­ങ്ങാ­ട് പ­ഞ്ചാ­യ­ത്തില്‍ റോ­ഡ് പോ­കു­ന്ന സ്ഥ­ല­ത്തു­ള്ള ആ­ളു­ക­ളെ­ന്ന പേ­രില്‍ കുറ­ച്ച് പേ­രെ വി­ളി­ച്ചു ചേര്‍­ത്ത് ഒ­രു പ­രി­പാ­ടി സം­ഘ­ടി­പ്പി­ച്ചി­രുന്നു. റോ­ഡ് പോ­കു­ന്ന കു­റ­ച്ചാ­ളു­കളും ബാ­ക്കി മു­ഴു­വന്‍ സി പി ഐ എം പ്ര­വര്‍­ത്ത­ക­രു­മാ­യി­രു­ന്നു അ­തില്‍ പ­ങ്കെ­ടു­ത്തത്. അ­വി­ടെ നി­ന്നൊ­രു തീ­രു­മാ­ന­മു­ണ്ടാ­ക്കി ഭൂരിപ­ക്ഷം പേരും റോ­ഡി­ന് അ­നു­കൂ­ല­മാ­ണെ­ന്ന് വ­രു­ത്താ­നാ­യി­രു­ന്നു പ­ദ്ധതി. ഇ­ക്കാ­ര്യം ഞ­ങ്ങ­ള­റിഞ്ഞു. റോ­ഡ് പോ­കു­ന്ന സ്ഥല­ത്തെ മു­ഴു­വന്‍ ആ­ളു­ക­ളെ­യും അ­വി­ടെ എ­ത്തി­ച്ചു. അ­വര്‍ കല­ക്ട­റോ­ട് ത­ട്ടി­ക്ക­യ­റി. ബി­രി­യാ­ണി ത­രാ­നല്ല നിങ്ങ­ളെ ഇ­ങ്ങോ­ട്ട് വി­ളി­ച്ച­തെ­ന്നാ­യി­രു­ന്നു ക­ല­ക്ട­റു­ടെ മ­റു­പടി. ഈ പ­രാ­മര്‍­ശ­ത്തി­ന് ക­ല­ക്ടര്‍­ക്ക് പ­രി­പാ­ടി­യില്‍ വെ­ച്ച് ത­ന്നെ മാ­പ്പ് പ­റ­യേ­ണ്ടി വ­രി­കയും ചെ­യ്­തു.

ഇ­തോ­ടെ ഏ­റ്റു­മു­ട്ട­ലി­ലേ­ക്കാ­ണ് കാ­ര്യ­ങ്ങള്‍ പോ­കു­ന്ന­തെ­ന്ന് ഞ­ങ്ങള്‍ മ­ന­സി­ലാക്കി. ഞ­ങ്ങള്‍ പ­ണി­യെ­ടുത്ത് ആ­ളുക­ളെ സം­ഘ­ടി­പ്പി­ച്ചു. സ്വ­ന്തം ബ­ന്ധു­ക്കളും കു­ട്ടി­ക­ളു­മാ­ണ് സ­മ­ര­ത്തി­നി­റ­ങ്ങി­യ­ത്. അതു­കൊ­ണ്ട് ത­ന്നെ ഇതി­നൊ­രു വൈ­കാ­രി­ക­ തലമു­ണ്ടാ­യി­രു­ന്നു. ര­ണ്ടാ­മതും സര്‍­വ്വെ ന­ട­ത്താന്‍ അ­വര്‍ പ­ദ്ധ­തി­യിട്ടു. മെ­യ് ആ­റി­നാ­യി­രു­ന്നു അ­ത്. കി­നാ­ലൂ­രി­ലേ­ക്ക് രാ­വി­ലെ ത­ന്നെ ബ­സ് വി­ളി­ച്ചു പോ­കാ­നാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ പ­ദ്ധതി. പോ­ലീ­സ് പി­ക്ക­റ്റി­ങ്ങ് ശ­ക്ത­മാ­യ­തി­നാല്‍ ഞങ്ങ­ളെ ത­ട­യു­മെ­ന്ന് മ­ന­സി­ലാ­ക്കി സര്‍­വ്വീസ് ബ­സു­ക­ളി­ലാ­ണ് ഞങ്ങള്‍ കി­നാ­ലൂ­രി­ലേ­ക്ക് പോ­യത്. രാ­വി­ലെ ഒ­മ്പത­ര­യോ­ടെ ഞ­ങ്ങള്‍ സ്ഥ­ല­ത്തെത്തി.

ഞ­ങ്ങള്‍ റെ­ഡി­യാ­യി നി­ന്നു. അ­പ്പോ­ഴേ­ക്കും 300ഓ­ളം പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി ഞങ്ങ­ളെ നേ­രി­ടാ­നാ­യി നി­ല­യ­റ­പ്പി­ച്ചു. ഞ­ങ്ങള്‍ പ്ര­കോ­പ­ന­പ­രമാ­യ പ്ര­സം­ഗ­മാ­ണ് സ്ഥല­ത്ത് ന­ട­ത്തി­യത്. ഒ­രു ന­ന്ദി­ഗ്രാ­മാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കില്‍ അ­ത് നേ­രി­ടാന്‍ ഞ­ങ്ങള്‍ ത­യ്യാ­റാ­ണെ­ന്ന് പ്ര­ഖ്യാ­പി­ച്ചു. പെ­ട്ടെ­ന്നാ­ണ് പോ­ലീ­സിന്റെ പിന്‍ഭാഗ­ത്ത് നി­ന്ന് ക­ല്ലേ­റു­ണ്ടാ­യത്. പോ­ലീ­സി­ന് ആ­ക്ഷ­നെ­ടു­ക്കാന്‍ ഒ­രു അ­വ­സ­ര­മു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു അ­വര്‍ ചെ­യ്­തത്. ക­ല്ലേ­റു­ണ്ടാ­യ­തോ­ടെ ഒ­രു മു­ന്ന­റി­യി­പ്പു­മാല്ലാ­തെ പോ­ലീ­സ് ആ­ക്ഷന്‍ തു­ട­ങ്ങി. സ്­ത്രീ­കളും കു­ട്ടി­ക­ളു­മു­ള്ള ഈ സ­മ­ര­ത്തി­ന് നേ­രെ സര്‍­ക്കാര്‍ ലാ­ത്തി ചാര്‍­ജും ഗ്ര­നേഡും പ്ര­യോ­ഗി­ച്ചു. ഇ­തൊ­രി­ക്കലും ഞ­ങ്ങള്‍ പ്ര­തീ­ക്ഷി­ച്ചി­രു­ന്നില്ല. അ­ല്ലെ­ങ്കില്‍ സ്­ത്രീ­ക­ളെയും കു­ട്ടി­ക­ളെയും ഞ­ങ്ങള്‍ മു­ന്നില്‍ നിര്‍­ത്തില്ലാ­യി­രു­ന്നു.

സ­മ­ര­ത്തില്‍ നി­ങ്ങള്‍ പ്ര­യോ­ഗി­ച്ച ചാ­ണ­ക വെ­ള്ളം ഏ­റെ ചര്‍­ച്ച­യാ­യി­രുന്നു. ആ­സൂ­ത്രി­ത­മാ­യി ചാ­ണ­ക വെ­ള്ളം ക­ല­ക്കി­യൊ­ഴി­ച്ച് പോ­ലീ­സി­നെ പ്ര­കോ­പി­പ്പി­ക്കാ­നാ­യി­രു­ന്നു നി­ങ്ങ­ളു­ടെ ശ്ര­മ­മെ­ന്നാ­ണ് എ­ള­മ­രവും മ­റ്റും പ്ര­സം­ഗി­ച്ചു ന­ട­ന്നത്.
ചാ­ണ­ക വെ­ള്ളം അ­ങ്ങി­നെ ഏ­റെ ചര്‍­ച്ച­യാ­യി­ട്ടുണ്ട്. സര്‍­വ്വെ ടീം മ­ട­ങ്ങി­പ്പോ­യാല്‍ ചാണ­കം ത­ളി­ച്ച് ശു­ദ്ധ­മാ­ക്കു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യാ­ണ് ഞങ്ങള­ത് കൊ­ണ്ട് വ­ന്ന­ത്. പി­ന്നീ­ട് കി­നീ­ലൂര്‍ സ­മ­ര­ത്തി­ന്റെ ആ­യു­ധം ചാ­ണ­ക വെ­ള്ള­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെട്ടു. ഗാ­ന്ധി­ജി­യു­ടെ സ­മ­രാ­യു­ധം ചര്‍­ക്ക­യായ­ത് പോലെ. മ­റ്റൊ­ന്നി­ന് ക­രു­തി വെച്ച­ത് ഞ­ങ്ങള്‍­ക്ക് പോ­ലീ­സി­നെ­തി­രെ പ്ര­യോ­ഗി­ക്കേ­ണ്ടി വ­ന്നു എ­ന്ന­താ­ണ് സ­ത്യം. അ­ത് മ­നു­ഷ്യ സ്വ­ഭാ­വ­മാണ്. അ­ന്ന് ലാ­ത്തി ക­യ്യില്‍ കി­ട്ടു­ക­യാ­ണെ­ങ്കില്‍ അ­ത് കൊ­ണ്ട് പോ­ലീ­സിനെ അ­ടി­ക്കു­മാ­യി­രുന്നു. ഏ­റ്റവും നി­ഷ്ഠൂ­രമായ പോ­ലീ­സി­നെ­യാ­ണ് അ­വി­ടെ ക­ണ്ടത്. ക­ല്ലേ­റു­ണ്ടാ­വു­ന്ന­തി­ന് മു­മ്പ് സ്ഥല­ത്തെ ഒ­രു പ്രധാ­ന മാര്‍­ക്‌­സി­സ്റ്റ് പ്ര­വര്‍­ത്ത­കന്‍ പോ­ലീ­സി­നെ വ­ന്ന് കണ്ട്, നി­ങ്ങള്‍ ഇ­ട­പെ­ടുന്നോ അതോ ഞ­ങ്ങള്‍ ഇ­ട­പെട­ണമോ എ­ന്ന് ചോ­ദി­ച്ചി­രു­ന്നു. ഞ­ങ്ങള്‍ കൈ­കാര്യം ചെയ്‌­തോ­ളാ­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.
ആ­ദ്യ ത­ട­യല്‍ സം­ഭ­വ­ത്തില്‍ ഒ­രു സി പി ഐ എം അ­ണിയും സ്ഥ­ല­ത്തു­ണ്ടാ­യി­രു­ന്നില്ല. ര­ണ്ടാം സം­ഭ­വ­ത്തില്‍ അ­വര്‍ സം­ഘ­ടി­ച്ചു വന്നു. പോ­ലീ­സി­നെ പി­റ­കില്‍ നി­ന്ന് എ­റിഞ്ഞ­ത് അ­വ­രാ­ണെ­ന്നാ­ണ് ഞ­ങ്ങള്‍ വി­ശ്വ­സി­ക്കു­ന്നത്. പോ­ലീ­സി­ന് ഞ­ങ്ങ­ളു­ടെ മേല്‍ ചാ­ടി വീ­ഴാന്‍ അ­വ­സ­ര­മു­ണ്ടാ­വു­കയും ചെ­യ്തു. പി­ന്നെ കണ്ട­ത് ക്രൂ­രമാ­യ മര്‍­ദ­ന­മാ­ണ്. 60-70 ആ­ളു­കള്‍­ക്ക് പ­രി­ക്ക് പറ്റി. പ­രി­ക്കേ­റ്റ­വര്‍ ആ­രെയും ആ­ശു­പ­ത്രി­യില്‍ കൊ­ണ്ട് പോ­വാന്‍ അ­നു­വ­ദി­ച്ചില്ല. റോ­ഡ് ബ്ലോ­ക്ക് ചെ­യ്­തു ക­ളഞ്ഞു. പോ­ലീ­സു­മാ­യെത്തി എല്ലാ വീ­ടു­ക­ളിലും അ­വര്‍ കയ­റി ഭീ­ഷ­ണി­പ്പെ­ടുത്തി. ആ­ശു­പ­ത്രി­യില്‍ പോ­യാല്‍ കേ­സെ­ടു­ക്കു­മെ­ന്ന് പ­റഞ്ഞു. അ­തോടെ പോ­ലീ­സ് – സി പി ഐ എം- ഭൂ­മാ­ഫി­യ­ക­ളു­ടെ ക­യ്യി­ലാ­യി പ്ര­ദേശ­ത്തെ നി­യ­ന്ത്രണം. കോ­ഴി­ക്കോ­ട് ജില്ലാ സഹ­ക­ര ബാ­ങ്ക് പ്ര­സിഡന്റ് മെ­ഹ്­ബൂ­ബി­ന്റെ നേ­തൃ­ത്വ­ത്തില്‍ സി പി ഐ എം ജില്ലാ നേ­താ­ക്കള്‍ സ്ഥ­ല­ത്തെ­ത്തി ജ­നങ്ങ­ളെ വെല്ലു­വി­ളി­ക്കാന്‍ തു­ട­ങ്ങി.

സ­മ­ര­ക്കാര്‍ ചി­ന്നി­ച്ചി­തറി. യു­ദ്ധ­മു­ഖ­ത്തു­ണ്ടാ­വു­ന്ന പ്ര­തീ­തി­യാ­യി­രുന്നു. എ­ന്നാല്‍ ചി­ല ചെ­റു­പ്പ­ക്കാര്‍ മാ­റി നി­ന്ന് പോ­ലീ­സി­നെ­തി­രെ ക­ല്ലെ­റി­ഞ്ഞു. അ­തി­ലാ­ണ് പോ­ലീ­സി­ന് പ­രി­ക്കേ­റ്റ­ത്. ഇ­തൊന്നും ഞ­ങ്ങള്‍ പ്ര­തീ­ക്ഷി­ച്ചി­രു­ന്നില്ല, അ­റി­ഞ്ഞി­രു­ന്നെ­ങ്കില്‍ ഞ­ങ്ങള്‍ ഒ­രു­ങ്ങി വ­രു­മാ­യി­രു­ന്നു­വെ­ന്നാ­ണ് ഒ­രു ചെ­റു­പ്പ­ക്കാ­രന്‍ പി­ന്നീ­ട് എ­ന്നോ­ട് പ­റ­ഞ്ഞ­ത്. പോ­ലീ­സി­നെ കല്ലു കൊ­ണ്ടാ­ണ് ഞ­ങ്ങള്‍ പ്രതി­രോ­ധി­ച്ച­ത്. അ­പ്പോ­ഴേക്കും പോ­ലീ­സ് ഗ്ര­നേ­ഡ് പ്ര­യോ­ഗിച്ചു. തു­ടര്‍­ന്ന് അ­ള­ക്കാ­നു­ള്ള ശ്ര­മം തു­ടങ്ങി. അ­പ്പോ­ഴാണ് മു­ഖ്യ­മ­ന്ത്രി­യു­ടെ ഇ­ട­പെ­ട­ലു­ണ്ടാ­വു­ന്ന­ത്. മു­ഖ്യ­മന്ത്രി ഇ­ട­പെ­ട്ടില്ലാ­യി­രു­േെന്നാ­ങ്കില്‍ ചിത്രം മ­റ്റൊ­ന്നാ­കു­മാ­യി­രുന്നു. ചി­ന്നി­ച്ചി­ത­റി­യ­വര്‍ ഒ­രു­മി­ച്ച് കൂ­ടും. പി­ന്നെ പോ­ലീ­സ് വെ­ടി­വെ­പ്പു­ണ്ടാ­വു­മാ­യി­രു­ന്നു. മു­ഖ്യ­മ­ന്ത്രി ഇ­ട­പെ­ട്ടില്ലാ­യി­രു­ന്നെ­ങ്കില്‍ സ­മ­ര­ക്കാര്‍­ക്ക് നേ­രെ വെ­ടി­വെ­പ്പ് ന­ട­ക്കു­മാ­യി­രുന്നു. അ­ച്ഛനും അ­മ്മയും പെ­ങ്ങന്‍­മാരും ചോ­ര­യൊ­ലി­ച്ച് നില്‍­ക്കു­ന്ന ദൃ­ശ്യം സ­മ­ര­ക്കാ­രെ പ്ര­കോ­പി­പ്പി­ക്കും. അ­വര്‍ തി­രി­ച്ച­ടിക്കും അ­ത് വലി­യ പ്ര­ത്യാ­ഘാ­ത­ങ്ങള്‍­ക്കി­ട­യാ­ക്കു­മാ­യി­രു­ന്നു.

സം­ഘര്‍­ഷം ടെ­ലി­വി­ഷ­നില്‍ ക­ണ്ടാ­ണ് വി എ­സ് ഇ­ട­പെ­ട്ട­ത്. കേ­ര­ള­ത്തി­ലെ ചി­ല ആ­ക്ടി­വി­സ്റ്റു­കളും സു­ഹൃ­ത്തു­ക്കളും അ­ദ്ദേ­ഹ­ത്തി­നെ പ്ര­ശ്‌­ന­ത്തി­ന്റെ ഗൗര­വം ബോ­ധ്യ­പ്പെ­ടു­ത്തി­ക്കാ­ണും. ഉ­ടന്‍ അ­ദ്ദേ­ഹം ക­ലക്ട­റെ നേ­രി­ട്ട് ഫോ­ണില്‍ വി­ളിച്ചു. അ­ടി­യ­ന്തി­ര­മാ­യി പോ­ലീ­സി­നെ പിന്‍­വ­ലി­ക്കാനും സര്‍­വ്വെ നിര്‍­ത്തി­വെ­ക്കാനും നിര്‍­ദേ­ശി­ച്ചു.

രാ­ത്രി വ­ന്ന് അ­ടി­യ­ന്തി­രാ­വസ്ഥ മോ­ഡല്‍ തേര്‍­വാഴ്­ച ന­ട­ത്താ­നാ­യി­രു­ന്നു അ­വ­രു­ടെ പ­ദ്ധതി. ചി­ല വീ­ടു­ക­ളില്‍ കയ­റി നിര്‍­ബ­ന്ധി­ച്ച് ഒ­പ്പ് ശേ­ഖര­ണം ന­ട­ത്താ­നു­ള്ള നീ­ക്കം തു­ട­ങ്ങി. ഉ­ടന്‍ ഞ­ങ്ങള്‍ ഇ­ട­പെ­ട്ടു. ഞ­ങ്ങളും ഉ­ന്നത­രെ ബ­ന്ധ­പ്പെട്ടു. എ ഡി ജി പി ഇ­ട­പെ­ട്ടാണ് ഈ ശ്ര­മം ഉ­പേ­ക്ഷി­ക്കു­ന്നത്. രാത്രി സ­മയ­ത്ത് പോ­ലീ­സ് ജീ­പ്പ് കി­നാ­ലൂ­രില്‍ ത­ല­ങ്ങും വി­ലങ്ങും പാ­യുന്ന­ത് ചി­ല ദൃ­ശ്യ­മാ­ധ്യ­മ­ങ്ങള്‍ റി­പ്പോര്‍­ട്ട് ചെ­യ്­തി­രു­ന്നു. ഉ­ന്ന­ത നിര്‍­ദേശ­ത്തെ തു­ടര്‍­ന്നാ­ണ് പി­ന്നീട് ഈ ശ്ര­മം ഉ­പേ­ക്ഷി­ച്ചത്. ക­ണ്ടാ­ല­റി­യാ­വു­ന്ന 150 പേര്‍­ക്കെ­തി­രെ പോ­ലീ­സ് വ­ധ­ശ്ര­മ­ത്തി­ന് കേ­സെ­ടു­ത്തു. പി­ന്നീ­ട് സ­മ­ക്കാര്‍­ക്കെ­തി­രെ­യു­ള്ള കേ­സ് വി എ­സ് ഇ­ട­പെ­ട്ട് മ­ര­വി­പ്പി­ച്ചു.

നിര്‍­ദ്ദിഷ്ഠ റോ­ഡ് പ­രി­സ്ഥി­തി പ്ര­ത്യാ­ഘാ­ത­ങ്ങ­ളു­ണ്ടാ­ക്കു­മെ­ന്നാ­ണ് നി­ങ്ങള്‍ പ­റ­ഞ്ഞ­ത്. കു­റേ പേ­രു­ടെ വീ­ടു­കളും ന­ഷ്ട­പ്പെ­ടും. സര്‍­ക്കാ­ര്‍ പ­റ­ഞ്ഞ മാ­ളി­ക്ക­ട­വ്-കി­നാ­ലൂര്‍ പാത­ക്ക് പക­രം നി­ങ്ങള്‍ ഒ­രു ബ­ദല്‍ നിര്‍­ദേ­ശം സ­മര്‍­പ്പി­ച്ചി­രുന്നു.

നിര്‍­ദ്ദിഷ്ഠ റോഡ് 26 കിലോ മീ­റ്റ­റാണ്. മാ­ളി­ക്കട­വ് മു­തല്‍ കി­നാ­ലൂര്‍ വ­രെ. അ­തില്‍ 16 കി­ലോ­മീ­റ്റര്‍ പാ­ട ശേ­ഖ­ര­മാ­ണ്. വ­യലും തോ­ടു­മ­ടങ്ങി­യ പ്ര­കൃ­തി­യാ­ണിത്. മ­ഴ­ക്കാല­ത്ത് ര­ണ്ട് മീ­റ്റര്‍ ഉ­യ­ര­ത്തില്‍ ഇ­വി­ടെ വെ­ള്ളം ഉ­യ­രും. അ­പ്പോള്‍ ഏ­ഴ് മീ­റ്റ­റോ­ളം ഉ­യ­ര­ത്തില്‍ മ­ണ്ണി­ട്ട് നി­ക­ത്തി­യ ശേഷ­മേ ഇ­വി­ടെ റോ­ഡ് നിര്‍­മ്മി­ക്കാന്‍ ക­ഴി­യൂ. 100 മീ­റ്റര്‍ വീ­തി­യില്‍ അ­വര്‍ സര്‍­വ്വെ ന­ട­ത്തും. റോ­ഡ് 30 മീ­റ്റ­റാ­യി­രി­ക്കും. അ­തി­ന­പ്പു­റവും ഇ­പ്പു­റ­വു­മു­ള്ള സ്ഥ­ലം ഞ­ങ്ങള്‍ ഫ്ര­ീ­സ് ചെ­യ്യു­മെ­ന്നാ­ണ് വില്‍­ബര്‍ സ്­മി­ത്ത് കമ്പ­നി ഞ്­ങ്ങ­ളോ­ട് പ­റ­ഞ്ഞത്. ഇതി­നൊന്നും രേ­ഖ­യില്ല. ക­ല­ക്ട­റേ­റ്റില്‍ ന­ട­ന്ന ചര്‍­ച്ച­യി­ലാ­ണ് ഇ­ക്കാ­ര്യം പ­റ­ഞ്ഞത്. ഇ­തൊ­രു സ­മര്‍­പ്പി­ത പാ­ത­യാ­ണെ­ന്നാ­ണ് അവര്‍ പ­റ­ഞ്ഞത്. നാ­ട്ടു­കാര്‍­ക്ക് ഇ­തില്‍ പ്ര­വേ­ശ­ന­മു­ണ്ടാ­വില്ല.

എന്‍ എ­ച്ച് 212 വ­ഴി ഇ­തി­ന് ബ­ദ­ലാ­യി പാ­ത­യു­ണ്ട്. സമീ­പ ഭാ­വി­യില്‍ ഇ­ത് വീ­തി കൂ്­ട്ടാന്‍ പോ­വു­ക­യാ­ണ്. പുല്ലാ­ഞ്ഞി മേ­ട് എ­ന്ന സ്ഥല­ത്ത് നി­ന്ന് ആ­റ­ര കിലോ മീ­റ്റര്‍ ദൂരം റോഡ് വെ­ട്ടി­യാല്‍ കൃത്യം ഈ പ്രൊജ­ക്ട് സൈ­റ്റി­ലെ­ത്താ­നാ­വും. ആ സ്ഥ­ലം മു­ഴുന്‍ എ­സ്റ്റേ­റ്റ് ഭൂ­മി­യാ­ണ്. 12 വീ­ടു­കള്‍ മാ­ത്ര­മേ ന­ഷ്ട­മാ­കൂ. ഒ­ന്ന­ര ഏക്കര്‍ വയ­ലേ ക്രോ­സ് ചെ­യ്യേ­ണ്ട­തുള്ളൂ. അ­തില്‍ ത­ന്നെ ഒ­രു ഭാ­ഗം ഇ­വര്‍ ഏ­റ്റെ­ടു­ക്കു­ന്ന കി­നാ­ലൂര്‍ എ­സ്‌­റ്റേ­റ്റി­ന്റെ ഭാ­ഗ­മാ­ണ്. എ­ന്നാല്‍ അ­ത് അം­ഗീ­ക­രി­ക്കാന്‍ സര്‍­ക്കാര്‍ ത­യ്യാ­റാ­യില്ല. അ­വര്‍ പ­റ­യു­ന്ന വ­ഴി­യി­ലൂ­ടെ മാ­ത്ര­മേ റോ­ഡ് പോ­കാ­വൂ­വെ­ന്നാ­ണ് വാശി. ഈ റോ­ഡ് പോ­കു­ന്ന ഭാ­ഗ­ത്തു­ള്ള കു­ന്നു­ക­ളെല്ലാം വി­ല­ക്കെ­ടു­ത്ത് വെ­ച്ചി­രി­ക്ക­യാ­ണ്. നിര്‍­ദിഷ്ട റോ­ഡ് ഫില്‍ ചെ­യ്യ­ണ­മെ­ങ്കില്‍ ഈ കു­ന്നു­കള്‍ ഇ­ടി­ച്ച് നി­ര­ത്തണം. ബ­ദല്‍ റോ­ഡി­നെ­ക്കു­റി­ച്ച് പഠി­ക്കു­കയോ ചര്‍­ച്ച ചെ­യ്യു­കയോ ചെ­യ്­തില്ല, ര­ണ്ട് യോ­ഗ­ത്തില്‍ ഞ­ങ്ങള്‍ ഇ­തെ­ക്കു­റി­ച്ച് പ­റ­ഞ്ഞ­പ്പോഴും അ­ത് അ­ജ­ണ്ട­യി­ലി­ല്ലെ­ന്നാ­ണ് സര്‍­ക്കാര്‍ പ­റ­ഞ്ഞ­ത്. ജ­ന­ങ്ങ­ളു­ടെ ഒ­രു നിര്‍­ദേ­ശവും പ­രി­ഗ­ണി­ക്കാ­തെ പോ­ലീ­സി­നെ കൊ­ണ്ട് വ­ന്ന് പദ്ധ­തി ന­ട­പ്പാ­ക്കാ­നാ­ണ് അ­വര്‍ തീ­രു­മാ­നി­ച്ച­ത്.

കി­നാ­ലൂ­രി­ന്റെ ചു­റ്റി­ലും 6000ത്തോ­ളം ഭൂ­മി കൈ­മാ­റ്റ­മാ­ണ് അ­ടു­ത്ത കാ­ല­ത്തായി ന­ട­ന്ന­ത്. റോ­ഡ് വ­ന്നാല്‍ അ­തിന് ചു­റ്റു­മു­ള്ള ഭൂ­മി­ക്ക് വി­ല വര്‍­ധി­ക്കും. അ­ത് ഇ­വിട­ത്തെ ഭൂ­മാ­ഫി­യ­കള്‍­ക്ക് അ­റി­യാ­മാ­യി­രു­ന്നു. സാ­റ്റ­ലൈ­റ്റ് സി­റ്റി പദ്ധ­തി ഇല്ലാ­താ­യ­തോ­ടെ പി­ന്നീ­ട് ചെ­രു­പ്പ് കമ്പ­നി വ­രു­മെ­ന്നാ­ണ് പ­റ­യു­ന്നത്. എ­ന്നാല്‍ ചെ­രു­പ്പ് ക­മ്പ­നി­ക്കാ­യി ഇ­തുവ­രെ യാ­തൊ­രു അ­പേ­ക്ഷയും പ­ന­ങ്ങാ­ട് പ­ഞ്ചാ­യ­ത്തി­ന് ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നാ­ണ് അ­റി­യു­ന്ന­ത്.
പി­ന്നെ മ­റ്റൊ­രു കാര്യം സ­മ­ര­ത്തി­ലെ സോ­ളി­ഡാ­രി­റ്റി­യു­ടെ ഇ­ട­പെ­ട­ലാണ്. സോ­ളി­ഡാ­രി­റ്റി ജ­മാഅ­ത്തെ ഇ­സ്‌ലാ­മി­യു­ടെ പോ­ഷ­ക സം­ഘ­ട­ന­യാ­ണെന്നും സം­ഘ­ട­ന­യു­ടെ രാ­ഷ്ട്രീ­യ ഇ­ട­പെ­ട­ലി­നു­ള­ള വഴി­യൊ­രു­ക്കു­ക­യാ­ണ് സോ­ളി­ഡാ­രി­റ്റി ന­ട­ത്തു­ന്ന­തെ­ന്നു­മാ­ണ് ആ­രോ­പ­ണം. കി­നാ­ലൂര്‍ സമ­രം സോ­ളി­ഡാ­രി­റ്റി സ്‌­പോണ്‍­സര്‍ ചെ­യ്­ത­താ­ണെ­ന്ന് എ­ളമ­രം പ­ല­യി­ട­ങ്ങ­ളിലും വെ­ച്ച് പ­റ­ഞ്ഞി­ട്ടുണ്ട്. താ­ങ്കള്‍ സോ­ളി­ഡാ­രി­റ്റി നേ­താ­വാ­ണെ­ന്നും പ­റഞ്ഞു. യ­ഥാര്‍­ഥ­ത്തില്‍ സ­മ­ര­ത്തില്‍ സോ­ളി­ഡാ­രി­റ്റി­യു­ടെ ല­ക്ഷ്യ­മെ­ന്താ­യി­രു­ന്നു?.
സി പി ഐ എം ചെയ്­ത വലി­യ വി­ഢ്ഢി­ത്തവും തെ­റ്റു­മാ­യി­രു­ന്നു അ­ത്. സ­മര­ത്തെ പാര്‍­ശ്വ­വ­ത്­ക­രി­ക്കാനും തെ­റ്റി­ദ്ധ­രി­പ്പി­ക്കാ­നും ഇ­ത് സോ­ളി­ഡാ­രി­റ്റി­യു­ടെ സ­മ­ര­മാ­ണെ­ന്ന് എ­ളമ­രം പ്ര­ഖ്യാ­പി­ക്കു­ക­യാ­യി­രു­ന്നു. സോ­ളി­ഡാ­രി­റ്റി­ക്ക് സ­മ­ര­ത്തില്‍ പ­ങ്കുണ്ട്. പ­ദ്ധ­തി­യു­ടെ ഇ­ര­ക­ളില്‍ അ­വ­രു­മുണ്ട്. മോ­രി­ക്ക­ര മൂ­ന്നാ­ല് കു­ടും­ബ­ങ്ങള്‍ സോ­ളി­ഡാ­രി­റ്റി­യു­ടെ­താ­യുണ്ട്. ഇ­വ­രൊ­ക്കെ ഞ­ങ്ങ­ളു­ടെ സ­മ­ര­ത്തില്‍ പ­ങ്കെ­ടു­ത്തി­ട്ടുണ്ട്.

അ­ടു­ത്ത കാ­ല­ത്താ­യി സ­മ­ര­ങ്ങള്‍ ഏ­റ്റെ­ടു­ക്കു­ക­യെ­ന്ന ന­യം സോ­ളി­ഡാ­രി­റ്റി­ക്കു­ണ്ട്. അ­വരും ഇ­വി­ടെ പൊ­തു യോ­ഗ­ങ്ങള്‍ ന­ടത്തി. കി­നാ­ലൂ­രില്‍ സോ­ളി­ഡാ­രി­റ്റി ന­ടത്തി­യ സെ­മി­നാര്‍ സി പി ഐ എം ക­യ്യേ­റി­യി­രു­ന്നു. ആ പ­രി­പാ­ടി­യില്‍ ഞ­ങ്ങ­ളൊന്നും പ­ങ്കെ­ടു­ത്തി­രു­ന്നില്ല. പി­ന്നീ­ട് വലി­യൊ­രു പ­രി­പാ­ടി അ­വര്‍ ന­ടത്തി. അ­തില്‍ ഞാനും സി ആര്‍ നീ­ല­ക­ണ്ഠ­നു­മെല്ലാം പ­ങ്കെ­ടു­ത്തി­രുന്നു. അ­തു പോ­ലെ ബി ജെ പി ഒ­രു പ്ര­ക്ഷോ­ഭം സം­ഘ­ടി­പ്പി­ച്ചി­രുന്നു. കോണ്‍­ഗ്ര­സ് ഒ­രു കണ്‍­വെന്‍­ഷന്‍ ന­ട­ത്തി. അ­പ്പോ­ഴൊന്നും അ­വ­രു­ടെ സ­മ­ര­മാ­ണെ­ന്ന് എ­ളമരം പ­റ­ഞ്ഞി­ട്ടില്ല. ജ­ന­താ­ദളും മു­സ്‌ലിം ലീഗും പ്ര­ക്ഷോ­ഭം ന­ടത്തി. എ­ന്നാല്‍ ഇ­വരെ­യൊന്നും പ­റ­യാ­തെ സോ­ളി­ഡാ­രി­റ്റി­യെ മാത്രം പ­റ­യു­ക­യാണ്് എ­ളമ­രം ചെ­യ്­ത­ത്.

പിന്നെ ഞാന്‍ സോ­ളി­ഡാ­റ്റി പ്ര­വര്‍­ത്ത­ക­നാ­ണെ­ന്നാ­ണ് പ്ര­ച­രി­പ്പി­ച്ചത്. ഇ­വി­ടെ സോ­ളി­ഡാ­രി­റ്റി­ക്ക് എ­ത്ര­ത്തോ­ളം സ്വാ­ധീ­ന­മു­ണ്ട് എ­ന്ന് ഇ­വി­ട­ത്തു­കാര്‍­ക്ക് അ­റി­യാം. എ­നി­ക്ക് സോ­ളി­­ഡാ­രി­റ്റി­യു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മില്ല. ഈ സ­മ­ര­ത്തി­ലൂടെയാ­ണ് ഞാന്‍ അ­വ­രു­മാ­യി ബ­ന്ധ­പ്പെ­ടു­ന്നത്. പി­ന്നെ ജ­നകീ­യ വേ­ദി­യിലെ ഏ­ക മു­സ്‌ലിം ഞാന്‍ മാ­ത്ര­മാണ്. സോ­ളി­ഡാ­രി­റ്റി നേ­താ­വാ­ണ് ഞാ­നെ­ന്നാ­ണ് പ­റ­ഞ്ഞത്. ബി ജെ പി യോ­ഗ­ത്തില്‍ ഞാന്‍ പ­ങ്കെ­ടു­ത്ത­തോ­ടെ ബി ജെ പി­യില്‍ രൂ­ക്ഷമാ­യ അ­ഭി­പ്രാ­യ വ്യ­ത്യാ­സ­മു­ണ്ടെ­ന്ന് പ്ര­ച­രി­പ്പിച്ചു. പ­ര­മ്പ­രാ­ഗ­ത­മാ­യി കോണ്‍­ഗ്ര­സ് കു­ടും­ബ­മാ­ണ് ഞ­ങ്ങ­ളു­ടെത്. എ­ന്റെ പി­താ­വ് കോണ്‍­ഗ്ര­സ്-പൊ­തു പ്ര­വര്‍­ത്ത­ക­നാ­യി­രുന്നു. കി­നാ­ലൂര്‍ സ­മ­ര­ത്തി­ന് മാ­വോ­യി­സ്­റ്റ് ബ­ന്ധ­മു­ണ്ടെ­ന്നാ­ണ് കരീം പി്­ന്നീ­ട് പ്ര­ച­രി­പ്പി­ച്ചത്. കരീം ക­ണ­ക്കു­കൂ­ട്ടിയ­ത് മാ­വോ­യി­സ്­റ്റ് ബ­ന്ധ­ത്തി­ന്റെ പേ­രില്‍ ഞങ്ങ­ളെ അ­റ­സ്റ്റ് ചെ­യ്യാ­മെ­ന്നാ­യി­രുന്നു. മ­റ്റൊ­രാ­ളാ­യി­രു­ന്നു മു­ഖ്യ­മ­ന്ത്രി­യെ­ങ്കില്‍ അ­ത് ന­ട­ക്കു­മാ­യി­രു­ന്നു.

ഒ­രേ­സമയം മ­തവും ജാ­തി­യു­മില്ലാ­ത്ത മാ­വോ­വാ­ദി­ക­ളു­ടെയും വര്‍ഗീ­യ പി­ന്തി­രി­പ്പന്‍­മാ­രു­ടെയും ആ­ളു­ക­ളാ­യി ഞങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണ് ചെ­യ്­തത്. ആ­ടി­നെ പ­ട്ടി­യാ­ക്കു­ക, പേ­പ്പ­ട്ടി­യാ­ക്കു­ക, പി­ന്നെ തല്ലി­ക്കൊല്ലു­ക എ­ന്ന­താ­യി­രു­ന്നു നയം. എ­ന്നെ അ­റി­യാ­ത്ത സ്ഥല­ത്ത് പോ­യി ഞാന്‍ സോ­ളി­ഡാ­രി­റ്റി പ്ര­വര്‍­ത്ത­ക­നാ­ണെ­ന്ന് പ്ര­ച­രി­പ്പി­ക്കു­ക­യാ­ണ് ചെ­യ്­ത­ത­ത്.
ത­ദ്ദേ­ശ­തി­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കു­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ സോ­ളി­ഡാ­രി­റ്റി സ­മ­ര­ത്തില്‍ മു­ത­ലെ­ടു­പ്പ് ന­ട­ത്തി­യെ­ന്ന് ഇ­പ്പോള്‍ ആ­ക്ഷേ­പ­മുണ്ട്. സോ­ളി­ഡാ­രി­റ്റി കി­നാ­ലൂര്‍ സ­മ­ര­ത്തി­ന് ഒ­രു ബാ­ധ്യ­ത­യാ­യി­രുന്നോ?.
അ­ങ്ങി­നെ ബാ­ധ്യ­ത­യാ­യി മാ­റി­യി­ട്ടൊ­ന്നു­മില്ല. സ­മ­രത്തെ അ­വര്‍ മു­ത­ലെ­ടു­ത്തി­ട്ടു­ണ്ടാ­കും. സ­മര­ത്തെ എല്ലാ­വരും മാര്‍ക്ക­റ്റ് ചെ­യ്യാന്‍ ശ്ര­മി­ച്ചി­ട്ടുണ്ട്. സോ­ളി­ഡാ­രി­റ്റി ഇ­ത് ഉ­പ­യോ­ഗ­പ്പെ­ടു­ത്തും. സോ­ളി­ഡാ­രി­റ്റി ഇ­പ്പോള്‍ ഒ­രു ഇ­ടം ക­ണ്ടെ­ത്തി­യി­രി­ക്ക­യാണ്. ഒ­ഴി­ഞ്ഞു കി­ട­ക്കു­ന്ന ഒ­രു തെ­രു­വി­ലേ­ക്കാ­ണ് സോ­ളി­ഡാ­രി­റ്റി വ­രു­ന്നത്. ജ­നകീ­യ സ­മ­ര­ങ്ങള്‍ ഏ­റ്റെ­ടു­ത്ത് ന­ട­ത്തി­യി­രുന്ന­ത് മുമ്പ് ഡി വൈ എഫ് ഐ ആ­യി­രു­ന്ന­ല്ലോ. ഇ­പ്പോള്‍ അ­വര്‍ മാ­റി നി­ന്ന­പ്പോള്‍ ഇ­വര്‍ ഏ­റ്റെ­ടു­ത്ത് ഉ­പ­യോ­ഗി­ക്കു­ക­യാ­ണ്. ഇ­തു കൊ­ണ്ട് സോ­ളി­ഡാ­രി­റ്റി­ക്ക് അം­ഗീ­കാ­രം കി­ട്ടു­ക­യാ­ണ് ചെ­യ്­ത­തത്. സോ­ളി­ഡാ­രി­റ്റി ഒ­രു ചെറിയ യോ­ഗം സം­ഘ­ടി­പ്പിച്ചു. ഒ­രു ക­വ­ല­പ്ര­സം­ഗ­മാ­യി­രുന്നു. അ­തി­നെ സി പി ഐ എം അ­ടി­ച്ച­പ്പോള്‍ അ­വര്‍­ക്ക് വലിയ യോ­ഗം ന­ട­ത്താ­നായി. ര­ണ്ടാമ­ത്തെ യോ­ഗ­ത്തി­ന് ഞ­ങ്ങ­ളു­ടെ എല്ലാ പ്ര­വര്‍­ത്ത­കരും പോയി.

സോ­ളി­ഡാ­രി­റ്റി­യു­ടെ പ്ര­ക­ട­ന­ത്തി­ന് പി­ന്നില്‍ ജ­ന­ജാ­ഗ്ര­താ സ­മി­തി­യു­ടെ ബാ­നര്‍ പി­ടി­ച്ച് ഹിന്ദു, മു­സ്‌ലിം സു­ഹൃ­ത്തു­ക്കള്‍ അ­ഭി­വാ­ദ്യ­മര്‍­പ്പിച്ചു. സോ­ളി­ഡാ­രി­റ്റി­ക്ക് വ­ള­രാ­നു­ള്ള മ­ണ്ണൊ­രു­ക്കി­ക്കൊ­ടു­ക്ക­യാ­ണ് സി പി ഐ എം ചെ­യ്­ത­ത്. കി­നാ­ലൂര്‍ സ­മ­ര­ത്തി­ന്റെ പി­തൃത്വം സോ­ളി­ഡാ­രി­റ്റി­ക്ക് നല്‍­കി­യ­താണ് സി പി ഐ എമ്മും ക­രീ­മും ചെയ്­ത ഏ­റ്റവും വലി­യ തെ­റ്റ്. ഇനി ഈ പ­ദ്ധ­തി പൂര്‍­ണ­മാ­യി ഉ­പേ­ക്ഷി­ച്ചാല്‍ ഞ­ങ്ങള്‍ കൊ­ണ്ട് വ­ന്ന സമ­രം വി­ജ­യി­ച്ചു­വെ­ന്ന് സോ­ളി­ഡാ­രി­റ്റി­ക്കാരന്‍ മൈ­ക്ക് കെ­ട്ടി­പ്പ­റ­യും. അ­പ്പോള്‍ സി പി ഐ എ­മ്മി­ന് ഒന്നും പ­റ­യാ­നു­ണ്ടാ­വി­ല്ല. പ­ക്ഷെ ഞ­ങ്ങള്‍­ക്ക് പ­റ­യാം. ഞ­ങ്ങള്‍ പ­റയും ഇ­ത് ജ­നകീ­യ സ­മ­ര­മാ­യി­രു­ന്നെ­ന്ന്. സോ­ളി­ഡാ­രി­റ്റി­ക്ക് അ­ങ്ങി­നെ പ­റ­യാന്‍ അ­വസ­രം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തു­വെ­ന്ന­താണ് ഈ സ­മ­ര­ത്തി­ന്റെ ഏക നെ­ഗ­റ്റീ­വ് ആ­സ്‌­പെ­ക്ട്.

എ­സ് ഡി പി ഐ­ക്കാര്‍ സ­മ­ത്തില്‍ പ­ങ്കെ­ടു­ക്ക­ട്ടേ­യെ­ന്ന് അ­നൗ­ദ്യോ­ഗി­ക­മാ­യി ഞ­ങ്ങ­ളോട് ചോ­ദി­ച്ചി­രു­ന്നു. എ­ന്നാല്‍ ഇ­പ്പോ­ഴു­ള്ള ഐ­ക്യ­മുന്ന­ണി മ­തി­യെ­ന്ന് പറ­ഞ്ഞ് ഒ­ഴി­വാ­ക്കു­ക­യാ­യി­രുന്നു. സോ­ളി­ഡാ­രി­റ്റി­യെ ഞ­ങ്ങള്‍ പി­ന്തു­ണ­ക്കു­ക­യാ­യി­രു­ന്നില്ല, അ­വര്‍ സ­മര­ത്തെ പി­ന്തു­ണ­ക്കു­ക­യാ­യി­രുന്നു. ബി ജെ പി നേ­താ­ക്ക­ളാ­ണ് സോ­ളി­ഡാ­രി­റ്റി വേ­ദി­യില്‍ പോ­യി ഉ­ജ്ജ്വ­ല­മാ­യി പ്ര­സം­ഗി­ച്ചത്. സോ­ളി­ഡാ­രി­റ്റി­ക്ക് ഇതു­കൊ­ണ്ടൊ­രു മൈ­ലേ­ജു­ണ്ടാ­ക്കി­ക്കൊ­ടു­ത്തു സി പി ഐ എം. സോ­ളി­ഡാ­രി­റ്റി­യു­ടെ ഒ­രു ശി­ശു­വാ­ണ് ഇ­തെ­ന്ന് അവര്‍ പ­റ­ഞ്ഞു. എ­ന്നാല്‍ ഞ­ങ്ങള്‍ക്ക് പ­ര­സ്പ­രം അ­റി­യാ­വുന്ന­ത് കൊ­ണ്ട് ഇ­വി­ടെ അ­ങ്ക­ലാ­പ്പു­ണ്ടാ­ക്കാന്‍ അ­വര്‍ക്ക്് ക­ഴി­ഞ്ഞി­ട്ടില്ല.

സ­മ­ര­ത്തില്‍ പര്‍­ദ­യ­ണി­ഞ്ഞ സ്­ത്രീക­ളെ സോ­ളി­ഡാ­രി­റ്റി അ­ണി നി­ര­ത്തി­യെ­ന്ന ആ­ക്ഷേ­പ­മു­ണ്ടാ­യി­രുന്നു.

അ­ത് ഇ­വിട­ത്തെ പോ­പ്പു­ലേഷ­ന്റെ പ്ര­ശ്‌­ന­മാ­ണ്. 70-30 ശ­ത­മാ­ന­മാ­ണ് ഇ­വിട­ത്തെ പോ­പ്പു­ലേ­ഷന്‍. കി­നാ­ലൂര്‍ ഭാഗ­ത്ത് കൂ­ട­തല്‍ മു­സ്‌ലിം­ക­ളാ­ണ് ഉ­ള്ള­ത്. അതു­കൊ­ണ്ടാ­ണ് പര്‍­ദ­യ­ണി­ഞ്ഞ സ്­ത്രീ­കള്‍ മു­ന്നി­ലെ­ത്തി­യ­ത്. രാ­ഷ്ട്രീ­യ­മാ­യി നോ­ക്കു­ക­യാ­ണെ­ങ്കില്‍ അ­വര്‍ കോണ്‍­ഗ്രസ്, ലീ­ഗ് കു­ടും­ബ­ങ്ങ­ളില്‍ നി­ന്നു­ള്ള­വ­രാ­ണ്.

പ­ദ്ധ­തി­യു­ടെ ഇ­പ്പോഴ­ത്തെ സ്ഥി­ഥി­യെ­ന്താ­ണ്?. വി­കസ­നം ആര്‍­ക്ക് വേ­ണ്ടി­യെന്ന ചോ­ദ്യം കേ­ര­ളീ­യരും ചോ­ദി­ക്കുന്നുണ്ട്.

കിനാ­ലൂ­രില്‍ പദ്ധ­തി ന­ട­പ്പാ­ക്കാ­നു­ള്ള സമ­യം ഇനി ഈ സര്‍­ക്കാറിനി­ല്ല. കി­നാ­ലൂര്‍ ഒ­രു സാ­മ്രാ­ജ്യ­ത്വ പ­ദ്ധ­തി­യാണ്. മ­ലേ­ഷ്യന്‍ സിറ്റി­യൊ­ന്നൊ­ക്കെ പ­റ­യു­ക­യല്ലാ­തെ രാ­ഷ്ട്രീ­യ­ക്കാ­രുടെ ബി­നാ­മി നി­ക്ഷേ­മാ­ണിത്. മ­ലേ­ഷ്യന്‍ സര്‍­ക്കാ­റി­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള പ­ദ്ധതി­യൊ­ന്നു­മല്ല അത്. അ­വിട­ത്തെ ഒ­രു പ്ര­മോ­ട്ടേ­ഴ്‌­സാ­ണ് അവര്‍. മ­ലേ­ഷ്യ­യി­ലെ ഏ­റ്റവും നല്ല കണ്‍­സ്­ട്ര­ക്ഷന്‍ ക­മ്പ­നിയും കണ്‍­സള്‍­ട്ടന്‍­സി­യു­മാ­ണ് അവര്‍ ഉ­ത്സ­വ­പ്പ­റ­മ്പില്‍ വ­ള­ക്ക­ച്ച­വ­ട­ക്കാര­ന് സ്ഥ­ലം അള­ന്ന് കൊ­ടു­ക്കു­ന്ന പ­ണി­യാ­ണി­വര്‍ ന­ട­ത്തുന്ന­ത്.

ഇ­പ്പോള്‍ കി­ന്‍ഫ്ര ത­ന്നെ ചെ­യ്യു­ന്ന­തെ­ന്താണ്. ഭൂ­മി ഏ­റ്റെ­ടു­ക്കു­ക, പി­ന്നീട­ത് സ്വ­കാ­ര്യ­ക­മ്പ­നി­കള്‍­ക്ക് നല്‍കു­ക എ­ന്ന­താ­ണ്. 15 ശ­ത­മാ­ന­ത്തി­ല­ധി­കം പ­ണം നല്‍­കി­യാല്‍ ഭൂ­മി വില്‍­ക്കാന്‍ വ­രെ അ­വ­കാ­ശം ല­ഭി­ക്കു­മെ­ന്നാ­ണ് പുതി­യ ന­യ­മെ­ന്നാ­ണ് അ­റി­യു­ന്ന­ത്. ഇ­പ്പോള്‍ ഇ­രി­ണാ­വ് പദ്ധ­തി വി­വാ­ദ­ത്തി­ലാ­യി­രി­ക്ക­യാണ്. ഇന്‍­കല്‍ ക­മ്പ­നി­യു­ടെ 76 ശ­ത­മാ­നവും സ്വ­കാ­ര്യ മൂ­ല­ധ­നാണ്. ­ഇ­വിട­ത്തെ വി­ക­സ­ന­മെന്ന­ത് പാ­വ­പ്പെ­ട്ടവ­ന്റെ ഭൂ­മി­യെ­ടു­ത്ത് വന്‍­കി­ട­ക്കാര്‍­ക്ക് നല്‍­ക­ലാ­ണ്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. കിനാലൂര്‍ പ്രദേശത്ത് സമരം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നു. കിനാലൂരില്‍ മാത്രമായിരിക്കില്ല, കേരളത്തില്‍ പലയിടത്തും അത് ചര്‍ച്ചയാകും. ഒരു സമര പാഠമെന്ന നിലയില്‍. തിരഞ്ഞെടുപ്പില്‍ സമരസമിതിയുടെ നിലപാടും ശ്രദ്ധേയമാകും.

ഞ­ങ്ങള്‍ ഇത്ത­രം രാ­ഷ്ട്രീ­യ നി­ല­പാടി­നോ­ട് യോ­ജി­ക്കുന്നില്ല. എ­ന്നാല്‍ ഇ­പ്പോഴ­ത്തെ ഭ­ര­ണ സം­വി­ധാ­ന­ത്തി­നെ­തി­രെ ശ­ക്തമാ­യ എ­തിര്‍­പ്പ് നി­ല­നില്‍­ക്കു­ന്നുണ്ട്. അത് ഓ­രോ­രു­ത്ത­രു­ടെ­യും ­മ­ന­സി­ലുണ്ട്. ഈ ഭ­ര­ണ­കൂ­ടം ത­ന്നെ വ­രി­ക­യാ­ണെ­ങ്കില്‍ ഇ­തിലും ശ­ക്തമാ­യ ആ­യു­ധ­വു­മാ­യി പദ്ധ­തി ന­ട­പ്പാ­ക്കാന്‍ വ­രും. അ­പ്പോള്‍ ന­മ്മു­ടെ താല്‍­പര്യം സം­ര­ക്ഷി­ക്ക­ണ­മെ­ങ്കില്‍ അവ­രെ മാ­റ­ണം എ­ന്ന ­ട്രെന്‍­ഡു­ണ്ട്.

സോ­ളി­ഡാ­രി­റ്റിക്ക് ഇ­വി­ടെ മ­ത്സ­രി­ക്കാ­നു­ള്ള സ്വാ­ധീ­ന­മൊ­ന്നു­മില്ല. 12 ഓ­ളം സോ­ളി­ഡാ­രി­റ്റി പ്ര­വര്‍­ത്ത­കര്‍ മാ­ത്ര­മാ­ണ് ഇ­വി­ടെ­യു­ള്ളത്. ക­ഴി­ഞ്ഞ ദിവ­സം അ­വര്‍ വി­ളി­ച്ചു ചേര്‍­ത്ത ഒ­രു യോ­ഗ­ത്തി­ലേ­ക്ക് എ­ന്നെ ക്ഷ­ണി­ച്ചി­രുന്നു. പ­ക്ഷെ ഞാന്‍ പോ­യി­ട്ടില്ല.

സ­മ­ര­ത്തില്‍ ഞങ്ങ­ളെ ആ­ര് സ­ഹാ­യി­ക്കുന്നുവോ അവ­രെ തി­രി­ച്ച് സ­ഹാ­യി­ക്കു­മെ­ന്ന് ആ­ദ്യ­മേ തീ­രു­മാ­ന­മെ­ടു­ത്തി­രു­ന്നു. ഇ­ട­തു­പ­ക്ഷ ഏ­കോ­പ­ന സ­മി­തി­ക്കാന്‍ ഇ­ങ്ങോ­ട്ടെ­ത്തി­യി­ട്ടില്ല. സമ­ര­മൊ­ക്കെ ക­ഴി­ഞ്ഞ­പ്പോള്‍ എല്ലാ­വരും വന്ന പോ­ലെ അ­വര്‍ ഇ­വി­ടെ വ­ന്ന് പോ­വു­ക­യാ­യി­രുന്നു. ഒ­രു പ­രി­പാ­ടി­ക്കെ­ന്നെ വി­ളി­ച്ചി­രു­ന്നു അ­തി­നെ­നി­ക്ക് പോ­കാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. വള­രെ കുറ­ച്ച് ആ­ളു­ക­ളാ­ണ് അ­തില്‍ പ­ങ്കെ­ടു­ത്ത­ത്.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. അടുത്ത അഞ്ചു വര്‍ഷവും തങ്ങള്‍ക്ക് തന്നെ ഭരിക്കാനാകുമെന്ന് എല്‍ ഡി എഫിന് തന്നെ പ്രതീക്ഷയില്ല. സര്‍ക്കാര്‍ മാറുന്നതോടെ കിനാലൂരില്‍ ഇനി ജനവിരുദ്ധ പദ്ധതി നടപ്പാകില്ലെന്ന് പ്രത്യാശിക്കാം.

ദല്‍­ഹി കേ­ന്ദ്രീ­ക­രി­ച്ച ഒ­രു മൂല­ധ­ന ശ­ക്തി­യാ­ണ് പ­ദ്ധ­തി­ക്ക് പി­ന്നിലെന്നാ­ണ് ഞ­ങ്ങള്‍ക്ക് മ­ന­സി­ലാ­ക്കാന്‍ ക­ഴി­ഞ്ഞത്. അ­ടു­ത്ത സര്‍­ക്കാര്‍ വ­രു­മ്പോള്‍ അ­നുകൂ­ല കാ­ലാ­വ­സ്ഥ­യായി. അവ­രെ പി­ടി­ച്ചാല്‍ മതി, സി പി ഐ എം ഏ­താ­യാലും കൂ­ടെ­യുണ്ട്. ആ സ­മ­യ­ത്തും സി പി ഐ എം ഞങ്ങ­ളെ പി­ന്തു­ണ­ക്കു­മെ­ന്ന് ക­രു­തു­ന്നില്ല. സി പി ഐ എം ഇ­തി­ലെ എ­ക്കാ­ല­ത്തെയും ഗു­ണ­ഭോ­ക്താക്കളാണ്. കാര­ണം പി­ണ­റാ­യി വി­ജ­യന്‍ നേ­രി­ട്ടെ­ത്തി ഇ­വി­ടെ സ­ന്ദര്‍­ശി­ച്ചി­ട്ടുണ്ട്. ഒ­രു പൊ­തു­പ­രി­പാ­ടി­യു­മില്ലാ­തെ സി പി ഐ എം സെ­ക്രട്ട­റി ഉച്ചക്ക് ര­ണ്ടര മ­ണി­ക്ക് കാറില്‍ വി­ന്ന് ഇ­വി­ടെ ക­റ­ങ്ങി­പ്പോയ­ത് എ­ന്തി­നാണ്. പാര്‍­ട്ടി­യെ അ­റി­യി­ച്ചി­ട്ടില്ല, മ­റ്റൊ­രു പ­രി­പാ­ടി­യില്ല, പി­ന്നെ വന്ന­ത് ഭൂ­മി കാ­ണാ­നാണ്. ഈ ഭൂ­മി­യില്‍ അ­വര്‍­ക്ക് താല്‍­പ­ര്യ­മുണ്ട്. പാര്‍­ട്ടി­ക്ക് താല്‍­പ­ര്യ­മു­ണ്ട്.

സ­മ­ര­ങ്ങ­ളു­ടെ ച­രി­ത്ര­ത്തി­ല്‍ കി­നാ­ലൂര്‍ അ­ട­യാ­ള­പ്പെ­ടു­ത്ത­പ്പെ­ട്ടു ക­ഴി­ഞ്ഞു. കേ­ര­ള­ത്തില്‍ അ­റി­യ­പ്പെ­ട്ടതും അ­റി­യ­പ്പെ­ടാ­ത്ത­തുമാ­യി ഇതു­പോലെ ഒ­ട്ടേ­റെ ജ­നകീ­യ സ­മ­ര­ങ്ങ­ള്‍ ന­ട­ക്കു­ന്നു­ണ്ട്. പോ­ലീ­സി­നെ നേ­രി­ടാന്‍ മാ­ത്രം ശേ­ഷി ഇത്ത­രം സ­മ­ര­ങ്ങള്‍ പ­ലതും നേ­ടി­യി­ട്ടില്ല. സ­മരങ്ങളു­ടെ ഐ­ക്യ­മു­ഖ­ത്തെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കാന്‍ സ­മ­ര­മാ­യി­ട്ടു­ണ്ടെ­ന്ന് തോ­ന്നുന്നു.

കേ­ര­ള­ത്തി­ലെ വ­രാ­നി­രി­ക്കു­ന്ന രാ­ഷ്ട്രീ­യം ഇ­നി ഇത്ത­രം പോ­രാട്ട സം­ഘ­ട­ന­ക­ളാണ്. പ­ച്ചയാ­യ മ­നു­ഷ്യന്‍­മാര്‍, സാ­ധാ­ര­ണ­ക്കാര്‍, അവ­രെ സ­ഹാ­യി­ക്കാന്‍ അ­വര്‍ ത­ന്നെ­യു­ണ്ടാ­വു­മെ­ന്ന തി­രി­ച്ച­റി­വ്. 100 ഓ­ളം പോ­രാ­ട്ട സം­ഘ­ട­ന­ക­ളാ­ണ് കേ­ര­ള­ത്തി­ലു­ള്ള­ത്. ഞ­ങ്ങള്‍ എ­റ­ണാ­കു­ളത്തും തൃ­ശൂ­രി­ലും യോ­ഗം ചേര്‍­ന്നി­രുന്നു. അ­വിടെ­യൊ­ക്കെ ഞ­ങ്ങള്‍ പ­ര­സ്പ­രം ആ­ശ­യ വി­നിമ­യം ചെ­യ്തു. ഇ­നി­യൊരു കി­നാ­ലൂ­രു­ണ്ടാ­വു­ക­യാ­ണെ­ങ്കില്‍ അ­തി­ന് പി­ന്നില്‍ കേ­ര­ള­മു­ണ്ടാ­കും. കേര­ളം മു­ഴു­വന്‍ പ്ര­ക­ട­നങ്ങള്‍ ന­ട­ക്കും. ഇത്ത­രം പോ­രാ­ട്ട സം­ഘ­ട­ന­കള്‍ ലി­ങ്ക് ചെ­യ്യാന്‍ പോ­വു­ക­യാണ്. സമ­രം ന­ട­ക്കു­ന്ന സ്ഥല­ത്ത് എല്ലാ­വ­രു­മു­ണ്ടാ­കും. പോ­രാ­ടു­ന്ന­വ­രു­ടെ കൂ­ട്ടാ­യ്­മ­യു­ണ്ടാ­കു­ന്നുണ്ട്. ഇ­പ്പോ­ഴു­ള്ള പാര്‍­ട്ടി ആ­ധി­പത്യം അ­വ­സാ­നി­പ്പി­ച്ച് ജ­ന­ങ്ങള്‍­ക്ക് ആ­ധി­പ­ത്യു­ണ്ടാ­ക്കാ­നാ­ക­ണം.

ജ­പ്പാന്‍ കു­ടി­വെ­ള്ള പ­ദ്ധ­തി­ക്ക് റോ­ഡ് കു­ഴി­ച്ചി­ട്ട് ഒ­രു രാ­ഷ്ട്രീ­യ­ക്കാ­രനും ഒന്നും മി­ണ്ടി­യില്ല. കാര­ണം പ­ദ്ധ­തി­യു­ടെ സി ഇ ഒ എല്ലാ രാ­ഷ്ട്രീ­യ­ക്കാ­രെ­യും ക­ണ്ടി­ട്ടു­ണ്ട്. അ­വര്‍ സ­മാ­ധാ­നി­പ്പി­ച്ചി­രി­ക്ക­യാ­ണ്. രാ­ഷ്ട്രീ­യ­ക്കാ­രെ ക­ണ്ട് സ­മാ­ധാ­നി­പ്പി­ച്ചാല്‍ എ­ന്തും ന­ട­ക്കു­മെ­ന്ന സ്ഥി­തി മാറി, ജ­ന­ങ്ങ­ളു­ടെ വി­ധി നിര്‍­ണ­യി­ക്കാന്‍ അ­വര്‍­ക്ക് അ­വ­സ­ര­മു­ണ്ടാ­കണം. അ­തൊ­രു പാര്‍­ട്ടിയായോ സം­ഘടി­ത രൂ­പമായോ വ­ള­ര്‍­ത്താന്‍ ക­ഴി­യില്ല. എ­ന്നാല്‍ ആ ബോധം ജ­ന­ങ്ങ­ളു­ടെ മ­ന­സി­ലു­ണ്ടാ­കും. അ­തിനെ അ­രാ­ഷ്ട്രീ­യ­മെ­ന്നൊ­ക്കെ വി­ളി­ക്കാം. എ­ന്നാല്‍ അ­രാ­ഷ്ട്രീ­യ­ത്തി­ന്റെ രാ­ഷ്ട്രീ­യ­ത്തി­നാ­ണ് കേര­ളം ഇ­നി സാക്ഷ്യം വ­ഹി­ക്കാന്‍ പോ­കു­ന്നത്. അ­വി­ടെ വര്‍ഗീ­യ സം­ഘ­ട­ന­കള്‍­ക്ക് ഇ­ടം കൊ­ടു­ക്കാ­തെ ശ്ര­ദ്ധി­ക്കു­ക­യാ­ണ് ചെ­യ്യാ­നു­ള്ള­ത്. രാ­ഷ്്­ട്രീ­യ പാര്‍­ട്ടി­ക­ളില്‍ വി­ശ്വാ­സം ന­ഷ്ട­പ്പെട്ടു­കൊ­ണ്ടി­രി­ക്ക­യാണ്. കോണ്‍­ഗ്ര­സില്‍ ത­ന്നെ ഭൂ­മാ­ഫി­യ­യു­മാ­യി സ­ഖ്യ­മു­ള്ള­വര്‍ എത്രയോ പേ­രുണ്ട്. അ­വ­രു­ടെ പേ­ര് ഇ­പ്പോള്‍ പ­റ­യാ­ന­ാ­വില്ല.

വി­ക­സ­ന­ത്തി­ന് വേ­ണ്ടി വ­രുന്ന അ­ക്വ­സി­ഷന്‍ ന­ട­പ­ടി­ക­ളാ­ണ് പ്ര­ശ്‌നം. ജന­ത്തെ തെ­രു­വി­ലേ­ക്ക് ഇ­റ­ക്കു­ക­യാ­ണ് ചെ­യ്യുന്ന­ത്. മന്ത്രി പാ­ക്കേ­ജ് പറ­ഞ്ഞ് പോ­കു­ക­യല്ലാ­തെ ഒ­രു കാ­ര്യ­വു­മില്ല. മ­ന്ത്രി­യു­ടെ പ്ര­ഖ്യാപ­നം ക­ട­ലാ­സില്‍ മാ­ത്ര­മാണ്. നാ­മ­മാ­ത്രമാ­യ തു­ക മാ­ത്ര­മാ­ണ് ഇ­ര­കള്‍ക്ക് ല­ഭി­ക്കു­ന്ന­ത്. റം­സാന്‍ ക­ഴി­ഞ്ഞി­ട്ട് ഒ­രു വിക­സ­ന സെ­മി­നാര്‍ ന­ട­ത്താന്‍ ഞ­ങ്ങള്‍ ആ­ലോ­ചി­ക്കു­ന്നുണ്ട്. ഇ­വിട­ത്തെ വി­കസ­നം വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ട­ണം.

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...